ഡബ്ല്യുസിസി അംഗങ്ങള്‍ക്കെതിരെ കെപിഎസി ലളിത നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്ന് എം.സി.ജോസഫൈന്‍

162

തിരുവനന്തപുരം : താരസംഘടനയായ ‘അമ്മ’യ്ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയ ഡബ്ല്യുസിസി അംഗങ്ങള്‍ക്കെതിരെ കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണും നടിയുമായ കെപിഎസി ലളിത നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്ന് കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. ഡബ്ല്യുസിസിക്ക് പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്യുന്നു എന്നും അവര്‍ വ്യക്തമാക്കി. പീഡനം നടന്നാല്‍ അത് വീടിനുള്ളില്‍ തന്നെ തീര്‍ക്കണം എന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അടിച്ചമര്‍ത്തലിന്‍റേതാണെന്നും പീഡനത്തെ ലഘൂകരിക്കാന്‍ ഉള്ള ശ്രമം അംഗീകരിക്കാന്‍ ആകാത്തതാണെന്നും പറഞ്ഞ ജോസഫൈന്‍ കെ പി എസി ലളിതയെ പോലെ മുതിര്‍ന്ന വ്യക്തി ഒരിക്കലും പറയാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് അവര്‍ നടത്തിയതെന്നും കുറ്റപ്പെടുത്തി. ലളിതയുടെ ഇപ്പോഴത്തെ നിലപാടുകള്‍ കാണുമ്ബോള്‍ അവര്‍ ഇരയ്ക്കൊപ്പമല്ല, വേട്ടക്കാരനൊപ്പമാണ് എന്നാണ് തോന്നുന്നതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

പ്രശ്നത്തിന് പരിഹാരം കാണേണ്ട ‘അമ്മ’ തന്നെ രംഗം വഷളാക്കുന്നുവെന്നും ജോസഫൈന്‍ തുറന്നടിച്ചു. മാപ്പ് പറയേണ്ടത് നടികള്‍ അല്ല. പരാതികള്‍ക്ക് വില ഇല്ലാതായപ്പോള്‍ ആണ് ഒരു വിഭാഗത്തിനു സംഘടിതര്‍ ആകേണ്ടി വന്നത്. ഡബ്ല്യുസിസിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ ‘അമ്മ’ ന്യായീകരിച്ചത് അങ്ങേയറ്റം അപലപനീയമാണ്- അവര്‍ കൂട്ടിച്ചേര്‍ത്തു. ഡബ്ല്യുസിസിക്കെതിരായ സൈബര്‍ അക്രമണങ്ങള്‍ക്ക് എതിരെ അന്വേഷണം നടത്തുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ഉറപ്പ് നല്‍‌കി.

NO COMMENTS