കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ലാപ്ടോപ് മോഷണം

9

പയ്യന്നൂര്‍: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ നിന്നും സൈക്യാട്രി വിഭാഗം പി.ജി വിദ്യാര്‍ഥിനി ഡോ.അശ്വതിയുടെ 40,000 രൂപ വിലവരുന്ന ലാപ്ടോപ് മോഷ്ടിക്കപ്പെട്ടതായി പരാതി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എട്ടാം നിലയിലെ 802ാം നമ്പര്‍ ബ്ലോക്കിലെ മുറിയിലാണ് പി.ജി വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. മോഷണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പുറത്തുനിന്നെത്തിയ ഒരാള്‍ മുറിയില്‍കയറി ലാപ്‌ടോപ്പുമായി പോകുന്നതാണ് ദൃശ്യത്തിലുള്ളത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

കഴിഞ്ഞ മേയ് 30നായിരുന്നു സംഭവം നടന്നത്. വിവരം അന്നുതന്നെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിച്ചിരുന്നുവെങ്കിലും ഞായറാഴ്ചയാണ് പരിയാരം മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയത്. മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും മോഷണം പോകുന്നതായും പരാതികള്‍

എക്സിക്യൂട്ടിവ് വേഷം ധരിച്ച ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഡോ. അശ്വതി മേയ് 28ന് നാട്ടില്‍ പോയി 31ന് തിരിച്ചെത്തിയപ്പോഴാണ് ലാപ്ടോപ് മോഷണം പോയതായി മനസ്സിലായത്. സി.സി.ടി.വി ദൃശ്യത്തില്‍ നിന്നാണ് 30നാണ് മോഷണം നടന്നതെന്ന് വ്യക്തമായത്.

NO COMMENTS