കോവിഡ് പിടികൂടുന്നത് ഖുർആനും നബിവചനവും അംഗീകരിക്കാതെയുള്ള പ്രവൃത്തികൊണ്ടാണെന്ന് വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ

28

കോഴിക്കോട്: സമുദായത്തിൽ കോവിഡ് പിടികൂടുന്നത് ഖുർആനും നബിവചനവും അംഗീകരിക്കാതെയുള്ള പ്രവൃത്തികൊണ്ടാണെന്ന് സി.പി.എം നേതാവും വഖഫ് ബോർഡ് ചെയർമാനുമായ ടി.കെ. ഹംസ.വഖഫ് ആക്ഷൻ കൗൺസിൽ ആഭിമുഖ്യത്തിൽ ബഹുജന കൺവെൻഷനിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

650 വഖഫ് കേസുകൾ ഇപ്പോൾ ബോർഡിന് മുന്നിലുണ്ടെന്നു൦ വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കൽ ചെറിയ കാര്യമല്ല

കോടാനുകോടിയുടെ വഖഫ് സ്വത്തുകളാണ് അന്യാധീനപ്പെട്ടത്. വഖഫ് സംരക്ഷണത്തിന് ജനങ്ങളുടെ പിന്തുണയും സഹകരണവുമുപയോഗിച്ച് അല്ലാഹുവിന്‍റെ പ്രീതിക്ക് വേണ്ടിയുള്ള നടപടികളാണ് വേണ്ടതെന്നും സമുദായത്തിൽ ഭൂരിപക്ഷവും പിന്തുണ നൽകുന്നത് ആശ്വാസമാണണ് അദ്ദേഹം പറഞ്ഞു.

2005ലെ വരെ കേസുണ്ട്. വലിയ അധ്വാനവും വേണ്ടതാണ് വീണ്ടെടുക്കൽ. മുഖ്യമന്ത്രിയുടെ അംഗീകാരവും വഖഫ് മന്ത്രിയുടെ പ്രവർത്തനവുമുണ്ടാവുമ്പോൾ ചെയർമാന് പേടിക്കേണ്ട കാര്യമില്ല. പോരായ്മകൾ തിരുത്തണം എന്നുതന്നെയാണ് അഭിപ്രായം.

പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉമർ ഫൈസി മുക്കം, റഹ്മത്തുല്ല സഖാഫി എളമരം, അഡ്വ. പി.എം. സഫറുല്ല, റസിയ ഇബ്രാഹിം, പ്രഫ. എ.പി. അബ്ദുൽ വഹാബ്, എൻ.കെ. അബ്ദുൽ അസീസ്, വായോളി മുഹമ്മദ്, മോയിൻ ബാപ്പു തുടങ്ങിയവർ സംസാരിച്ചു.

NO COMMENTS