ബി.ജെ.പി കൗണ്‍സിലര്‍ കോകിലയെ ഇടിച്ച്‌ തെറിപ്പിച്ച കാര്‍ കണ്ടെത്തി, രണ്ട് പേര്‍ പിടിയില്‍

194

കൊല്ലം: കൊല്ലം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ കോകില എസ്. കുമാറും അച്ഛന്‍ സുനില്‍കുമാറും കാറിടിച്ച്‌ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. ജിറ്റു എന്ന സച്ചിന്‍, രാജേഷ് എന്നിവരാണ് പിടിയിലായത്. അപകടത്തിനിടയാക്കിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ജിറ്റുവിന്റെ വീട്ടില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കൊല്ലം വെസ്റ്റ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോകിലയും അച്ഛനും സ്കൂട്ടറില്‍ വരുമ്ബോള്‍, പടിഞ്ഞാറെ കൊല്ലം കാവനാട് ദേശീയപാതയില്‍ ആല്‍ത്തറമൂടിനുസമീപം സപ്തംബര്‍13ന് രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ പിന്നാലെ വന്ന കാര്‍ കോകിലയും അച്ഛനും സഞ്ചരിച്ച സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയി. കോകില സംഭവസ്ഥലത്തുവെച്ചും സുനില്‍കുമാര്‍ ബുധനാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചും മരിക്കുകയായിരുന്നു. കൊല്ലം കോര്‍പ്പറേഷനിലെ 55 കൗണ്‍സിലര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ഇരുപത്തിമൂന്നുകാരിയായ കോകില. കൊല്ലം കോര്‍പ്പറേഷനില്‍ ആദ്യമായി ബിജെപിക്ക് അക്കൗണ്ട് തുറന്ന രണ്ട് കൗണ്‍സിലര്‍മാരില്‍ ഒരാളായിരുന്നു കോകില.

NO COMMENTS

LEAVE A REPLY