കൊച്ചി മെട്രോ – യാത്രക്കാരുടെ എണ്ണം വ്യാഴാഴ്ച ഒരു ലക്ഷം കവിഞ്ഞു.

142

കൊച്ചി: മെട്രോയിലെ യാത്രക്കാരുടെ എണ്ണം വ്യാഴാഴ്ച ഒരു ലക്ഷം കവിഞ്ഞു.റിക്കാര്‍ഡ് യാത്രക്കാരുമായി കൊച്ചി മെട്രോ കുതിപ്പ് തുടരുന്നു. സര്‍വീസ് ആരംഭിച്ചതിനു ശേഷം ഒരു ദിവസം ഇത്രയും പേര്‍ യാത്ര ചെയ്യുന്നത് ആദ്യമായാണ്. മഹാരാജാസ്-തൈക്കൂടം സര്‍വീസ് ആരംഭിച്ചതിനു ശേഷം 6.7 ലക്ഷം യാത്രക്കാരാണ് മെട്രോ ഉപയോഗിച്ചത്. ഇതോടെ ദൈനംദിന പ്രവര്‍ത്തന ലാഭമെന്ന സുപ്രധാന നേട്ടം മെട്രോ സ്വന്തമാക്കി.

കൊച്ചിയിലെ ഓണത്തിരക്കിന്‍റെ ഒരു ഭാഗം വഹിച്ചത് മെട്രോയായിരുന്നു. ആലുവയില്‍ നിന്നും ലുലു മാളില്‍ നിന്നും വൈറ്റിലയിലേക്കുമെല്ലാം തിങ്ങിനിറഞ്ഞാണ് ഓരോ സര്‍വീസും. മഹാരാജാസ്-തൈക്കൂടം സര്‍വീസ് ആരംഭിച്ചതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്.

ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പ്രതിദിന പാസ്, വാരാന്ത്യ പാസ്, പ്രതിമാസ പാസ് എന്നിവ മെട്രോ ഒരുക്കിയിട്ടുണ്ട്. ആദ്യ രണ്ടാഴ്ചകളില്‍ പകുതി തുക മതി എന്നതും യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. വൈറ്റില, സൗത്ത് തുടങ്ങി നഗരത്തിലെ പ്രധാന മേഖലയിലേക്ക് മെട്രോ നീട്ടിയതും ആളുകൂടാന്‍ കാരണമായി. ഇതുകൂടാതെ റോഡിന്‍റെ ശോചനീയാവസ്ഥയും ബ്ലോക്കുമെല്ലാം മെട്രോയിലേക്ക് ആളെക്കയറ്റി.

NO COMMENTS