ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചതായി കിം ജോങ് ഉന്‍

357

പ്യോംഗ്യാംഗ്: ആണവ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണ വിക്ഷേപണങ്ങളും നിര്‍ത്തിവച്ചതായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി മീറ്റിംഗിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ന് മുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവക്കുമെന്നാണ് കിം ജോംഗ് ഉന്നിന്റെ പ്രഖ്യാപനം. ഒപ്പം ആണവ പരീക്ഷണ ശാല അടച്ചുപൂട്ടുമെന്നും കിം പ്രഖ്യാപിച്ചു. ഉത്തരകൊറിയയുടെ നിര്‍ണായക ചുവടുവയ്പ്പിനെ അമേരിക്ക, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ പ്രശംസിച്ചു.

തെക്കന്‍ കൊറിയന്‍ പ്രസിഡന്റുമായി ഈ മാസവും ഡോണള്‍ഡ് ട്രംപുമായി ജൂണിലും ചര്‍ച്ച നടക്കാനിരിക്കെയാണ് ഉത്തര കൊറിയയുടെ നിര്‍ണായക നീക്കം. കൂടാതെ, സാമ്ബത്തികമായി രാജ്യം പുരോഗതിയിലേക്ക് നീങ്ങേണ്ടതും മുന്‍ നിര്‍ത്തിയാണ് കിം പുതിയ തീരുമാനം സ്വീകരിച്ചത്. എല്ലാ ആണവ പരീക്ഷണങ്ങളും തത്കാലത്തേക്കു നിര്‍ത്തിവയ്ക്കാനും പ്രധാന പരീക്ഷണ ശാലകള്‍ അടച്ചിടാനും ഉത്തര കൊറിയ സമ്മതിച്ചതായി അറിയിച്ചെന്ന് ട്രംപ് ട്വീറ്റ് ചെയ്‌തു. അവര്‍ക്കും ലോകത്തിനും നല്ല വാര്‍ത്തയാണിത്. വലിയ പുരോഗമനമാണിത്. നമ്മുടെ ഉച്ചകോടിക്കായി കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS