രാമക്ഷേത്ര നിര്‍മാണത്തിനായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

167

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിലും രാമക്ഷേത്ര വിഷയം കത്തിക്കാനൊരുങ്ങി ബിജെപി. അമേത്തിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ബിജെപിയുടെ പ്രചരണത്തിനു തുടക്കം കുറിച്ചെത്തിയിരിക്കുന്നത്. രാമക്ഷേത്ര നിര്‍മാണത്തിനായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഒന്നും ചെയ്തിട്ടില്ലെന്നും അവര്‍ക്ക് രാമക്ഷേത്രം പ്രധാനമല്ലെന്നും സ്മൃതി ആദ്യവെടി പൊട്ടിച്ചു.

ഗാന്ധി കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും മുന്‍പ് കോടതിയില്‍ നല്‍കിയ സത്യവാംങ്മൂലത്തില്‍ പറയുന്നത് രാമന്‍ ജീവിച്ചിരുന്നതിന് തെളിവൊന്നും ഇല്ലെന്നും രാമക്ഷേത്രം പ്രധാന്യം അര്‍ഹിക്കുന്നതല്ലെന്നുമാണ്. അയോധ്യയിലെ ക്ഷേത്രവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ക്ഷേത്രത്തിനായി ഒന്നും ചെയ്യില്ലയെന്നും വ്യക്തമാണ്- സ്മൃതി ആരോപിച്ചു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്ര പ്രശ്നം പ്രധാനമായിരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. റഫാല്‍ ഇടപാടിലെ അഴിമതി, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്നങ്ങള്‍‌ എന്നിവയാണ് ചര്‍ച്ചയാകുകയെന്നായിരുന്നു രാഹുലിന്‍റെ പ്രസ്താവന.

NO COMMENTS