കാട്ടാക്കട കൊലപാതകം ആറുപേരെക്കൂടി പോലീസ് അറസ്റ്റുചെയ്തു.

134

കാട്ടാക്കട: അമ്പലത്തിന്‍കാല ആലംകോട് കാഞ്ഞിരംവിള ശ്രീമംഗലം വീട്ടില്‍ സംഗീതാ(37)ണ് കഴിഞ്ഞ 24-ന് ദാരുണ മായി കൊല്ലപ്പെട്ട സംഭവത്തിൽ ആറുപേരെക്കൂടി കാട്ടാക്കട പോലീസ് അറസ്റ്റുചെയ്തു. നെടുമങ്ങാട് ഡിവൈ. എസ്.പി.സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികള്‍ ഏഴായി. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

കേസിലെ പ്രധാന പ്രതിയും മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമയുമായ ചാരുപാറ കോട്ടേക്കോണം വീട്ടില്‍ സജു എന്ന സ്റ്റാന്‍ലിന്‍ ജോണ്‍(48), ടിപ്പര്‍ ഉടമ കിഴമച്ചല്‍ പദ്മിനി നിവാസില്‍ ഉത്തമന്‍ എന്ന മണികണ്ഠന്‍ നായര്‍(34), ടിപ്പര്‍ ഡ്രൈവര്‍ കൊല്ലകോണം കുഴിവിള വീട്ടില്‍ ലിനു(30), ക്ലീനര്‍ മാറനല്ലൂര്‍ കൂവളശ്ശേരി റോഡരികത്ത് വീട്ടില്‍ മിഥുന്‍(25), പുളിങ്കുടി പാലോട്ടുകോണം ലക്ഷ്മി ഭവനില്‍ ഉണ്ണി എന്ന ലാല്‍ കുമാര്‍(26), ഒറ്റശേഖരമംഗലം വെള്ളാങ്ങല്‍ ഉഷ ഭവനില്‍ അനീഷ് എന്ന വിനീഷ്(26) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായത്.

പിടിയിലായ ഏഴുപേരില്‍ വിജിന്‍, ലിനു, സജു, ഉത്തമന്‍, മിഥുന്‍ എന്നിവരും ഒളിവിലുള്ള ബൈജുവുമാണ് കേസില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുള്ളത്. ലാല്‍കുമാറും വിനീഷും പ്രതികളെ ഒളിവില്‍ പോകാനും വാഹനങ്ങള്‍ ഒളിപ്പിക്കാനും സഹായംചെയ്തവരാണ്. കൃത്യത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. ഒരു ടിപ്പറും മണ്ണുമാന്തിയന്ത്രവും സജുവിന്റേതാണ്. മറ്റൊന്ന് ഉത്തമ ന്റെയും. മണ്ണെടുക്കാനെത്തിയവര്‍ സംഗീതുമായി വാക്കേറ്റം നടത്തുമ്ബോള്‍ സജു എത്തിയ ബൈക്കും സംഭവ സ്ഥലത്തുനിന്ന്‌ കസ്റ്റഡിയിലെടുത്തിരുന്നു.

സംഭവം നടക്കുമ്ബോള്‍ മണ്ണുമാന്തിയന്ത്രം ഓടിച്ചിരുന്ന ചാരുപാറ വിജിന്‍ നിവാസില്‍ വിജിനെ(24) നേരത്തെ അറസ്റ്റുചെയ്തിരുന്നു. സംഭവം നടക്കുമ്ബോള്‍ സ്ഥലത്തുണ്ടായിരുന്ന രണ്ടാമത്തെ ടിപ്പര്‍ ഡ്രൈവറായ ബൈജുവിനെയും സഹായികളായിരുന്ന രണ്ടുപേരെ യുമാണ് ഇനി പിടികൂടാനുള്ളത്. എട്ടുപേരാണ് സംഭവസ്ഥലത്തു ണ്ടായിരുന്നത്.

അതിക്രമിച്ചു കടക്കല്‍, അന്യായമായി സംഘം ചേരല്‍, കൊലപാതകം എന്നീ വകുപ്പുകള്‍ക്കു പുറമേ മോഷണം വകുപ്പ് കൂടെ പ്രതികള്‍ക്കെതിേര ചുമത്തിയതായി റൂറല്‍ ജില്ലാ പോലീസ് മേധാവി പി.അശോക് കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അനുവാദമില്ലാതെ വസ്തുവില്‍നിന്നു മണ്ണെടുക്കുന്നതിന് എത്തിയ സംഘത്തെയും വാഹനങ്ങളെയും സംഗീത് തടഞ്ഞതിലും പോലീസിനെ വിളിച്ചതിലുമുള്ള വൈരാഗ്യത്തിലാണ് കൊലനടത്തിയതെന്ന് എസ്.പി. പറഞ്ഞു. ആദ്യം ടിപ്പര്‍ കൊണ്ടിടിച്ചും താഴെവീണ്‌ എഴുന്നേറ്റപ്പോള്‍ പിന്നാലെ വന്ന മണ്ണുമാന്തിയന്ത്രത്തിന്റെ കോരികകൊണ്ട് അടിച്ചുമാണ് കൊലപ്പെടുത്തിയതെന്നും എസ്.പി. പറഞ്ഞു.

സംഭവം നടക്കുന്നതിനു മുമ്ബ് പ്രതികള്‍ സംഗീതിന്റെ പുരയിടത്തില്‍നിന്ന്‌ അഞ്ച് ലോഡ് മണ്ണുകടത്തിയിരുന്നു. കടത്തിയ മണ്ണ് നിക്ഷേപിച്ച സ്ഥലവും തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവദിവസംതന്നെ പിടിയിലായ വിജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളിലേക്ക് പോലീസ് എത്തിയത്. നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തില്‍ കാട്ടാക്കട ഇന്‍സ്‌പെക്ടര്‍ ഡി.ബിജുകുമാര്‍, എസ്.ഐ. ഗംഗാപ്രസാദ്‌, ഗ്രേഡ് എസ്.ഐ. ഹെന്‍ഡേഴ്സന്‍, സീനിയര്‍ സി.പി.ഒ. അനില്‍കുമാര്‍, സി.പി.ഒ. അഭിലാഷ്, മഹേഷ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. സ്വന്തം ഭൂമിയില്‍നിന്നു മണ്ണുകടത്തുന്നതു തടഞ്ഞ സംഗീതെന്ന യുവാവിനെ മണ്ണുമാന്തി യന്ത്രം കൊണ്ടാണ് ഇടിച്ചുകൊന്നത്

NO COMMENTS