സിവില്‍ സര്‍വ്വീസ് പരീക്ഷയിൽ കനിഷാക് കടാരിയ്ക്ക് ഒന്നാം റാങ്ക്.

172

ദില്ലി: സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. കനിഷാക് കടാരിയക്കാണ് ഒന്നാം റാങ്ക്. ഐ ഐ ടി ബോംബെയില്‍നിന്ന് കമ്ബ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ കനിഷാക് ഗണിതശാസ്ത്രമാണ് ഐച്ഛികവിഷയമായി തിരഞ്ഞെടുത്തത്. വനിതാ വിഭാഗത്തില്‍ ശ്രുതി ജയന്ത് ദേശ്മുഖ് ഒന്നാമതെത്തി. ഓള്‍ ഇന്ത്യാ തലത്തില്‍ അഞ്ചാം റാങ്കു കാരിയാണ് ശ്രുതി.

759 പേരാണ് നിയമനത്തിന് യോഗ്യത നേടിയിട്ടുള്ളത്. ഇവരില്‍ 577 പുരുഷന്മാരും 182 സ്ത്രീകളും ഉള്‍പ്പെടുന്നു. ആദ്യ 25 റാങ്ക് ജേതാക്കളില്‍ പതിനഞ്ചുപേര്‍ പുരുഷന്മാരും പത്തു സ്ത്രീകളുമാണുള്ളത്.

2018 ജൂണ്‍ മാസത്തിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്. പത്തുലക്ഷത്തോളം പേരാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടന്ന മെയിന്‍ പരീക്ഷയ്ക്ക് 1068 പേര്‍ പങ്കെ‌ടുത്തിരുന്നു. പിന്നീട് നടന്ന അഭിമുഖത്തില്‍ 1994 പേരാണ് പങ്കെടുത്തത്.

NO COMMENTS