ജയലളിത മരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് അപ്പോളോ ആസ്പത്രി

178

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചുവെന്ന അഭ്യൂഹം പ്രചരിച്ചതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ സംഘര്‍ഷം. ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആസ്പത്രിക്ക് മുന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടം അക്രമാസക്തരായി. ആസ്പത്രിക്ക് നേരെ കല്ലെറിഞ്ഞ ജനക്കൂട്ടം പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു. ജയ ടീവി ഒഴികെയുള്ള തമിഴ് ചാനലുകളും ഓണ്‍ലൈന്‍ സൈറ്റുകളും സമൂഹ മാധ്യമങ്ങളുമാണ് ജയലളിത മരിച്ചുവെന്നതരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. എന്നാല്‍ വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വാര്‍ത്ത സത്യമല്ലെന്നും ചികിത്സ തുടരുന്നുവെന്നും അപ്പോളോ ആസ്പത്രി ട്വീറ്റ് ചെയ്തു.

NO COMMENTS

LEAVE A REPLY