പാറ്റൂര്‍ ഭൂമി ഇടപാട് : വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം

192

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ ഭൂമി കയ്യേറ്റത്തിന് തെളിവ് ലഭിച്ചിട്ടും കേസ് എടുക്കാത്തതെന്തെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. ദ്രുതപരിശോധനാ റിപ്പോര്‍ട്ട് വൈകുന്നതെന്തെന്നും കോടതി ആരാഞ്ഞു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം വി എസിന്റെ അഭിഭാഷകന്‍ കേസിന്റെ രേഖകള്‍ കോടതിക്ക് കൈമാറി. തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ പരാതിക്കാരനായ വി എസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ദ്രുതപരിശോധന നടക്കുകയാണെന്നും ചില ഫയലുകള്‍ ലോകായുക്തയുടെ കൈവശമായതിനാലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്നുമായിരുന്നു വിജിലന്‍സ് ഇതുവരെ നല്‍കിയിരുന്ന മറുപടി.
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും വിജിലന്‍സ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് ഇന്ന് പരിഗണിച്ചത്. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കതിരെ അഴിമതി ആരോപിച്ചാണ് വിഎസ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്കു വിട്ടുനല്‍കാന്‍ ഉമ്മന്‍ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും അടക്കമുള്ളവര്‍ കൂട്ടുനിന്നെന്നും വിഎസ് ആരോപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY