പോത്തന്‍കോട് ഗ്രാമപഞ്ചായത്തിൽ കള്ളവോട്ട് നടന്നതായി പരാതി

20

തിരുവനന്തപുരം : കഴക്കൂട്ടം പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ ഏതാനും ബൂത്തുകളിലും ചെമ്പഴന്തി വാര്‍ഡിലെ ബൂത്തിലും കള്ളവോട്ട് നടന്നതായി പരാതി. ചെമ്പഴന്തി വാര്‍ഡില്‍ മണയ്ക്കല്‍ എല്‍.പി സ്‌കൂളിലെ ഏഴാം നമ്ബര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്തതായുള്ള ആരോപണത്തെ തുടര്‍ന്ന് അരമണിക്കൂറോളം വോട്ടെടുപ്പ് നിര്‍ത്തിവെച്ചു.

ഇവിടെ പന്ത്രണ്ടോടെ വോട്ട് ചെയ്യാനെത്തിയ കരിഷ്മ എസ്.എസ് എന്ന യുവതിയുടെ വോട്ട് നേരത്തെ മറ്റാരോ ചെയ്തിരുന്നു. ബി.ജെ.പിയുടെ ഒത്താശയോടെയാണ് കള്ളവോട്ട് നടന്നതെന്ന് ആരോപിച്ച്‌ സി.പി.എം പ്രവര്‍ത്തകര്‍ ബഹളംവെക്കുകയും റിട്ടേണിങ് ഓഫിസര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ബി.ജെ.പിയുടെ ഇന്‍ ഏജന്‍റിനെ ബൂത്തില്‍ നിന്ന് പിന്‍വലിക്കണമെന്ന് റിട്ടേണിങ് ഓഫിസര്‍ ആവശ്യപ്പെട്ടു.

ഇത് ചോദ്യംചെയ്ത് ബി.ജെ.പി പ്രവര്‍ത്തകരും മുതിര്‍ന്ന നേതാക്കളും സ്ഥലത്തെത്തിയതോടെയാണ് തര്‍ക്കമുണ്ടാകുന്നത്. തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തിയാണ് തര്‍ക്കം പരിഹരിച്ച്‌ വോട്ടിങ് പുനരാരംഭിച്ചത്. എന്നാല്‍ ഈ ബൂത്തില്‍ ഐഡന്‍റിറ്റി കാര്‍ഡ് ആവശ്യപ്പെടാതെ വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ അനുവദിച്ച റിട്ടേണിങ് ഓഫിസര്‍ക്ക് എതിരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ചര്‍ച്ചയെ തുടര്‍ന്ന് ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തില്‍ യുവതിക്ക് ബാലറ്റ് വോട്ടിങ് അനുവദിക്കുകയായിരുന്നു.

പോത്തന്‍കോട് പഞ്ചായത്തിലെ അയിരൂപ്പാറ ഫാര്‍മേഴ്‌സ് ബാങ്കിലെ ആറാമത്തെ ബൂത്തിലും ഇത്തരത്തില്‍ കള്ളവോട്ട് നടന്നു. ഇവിടെ രാവിലെ 11.30ഒാടെ വോട്ടുചെയ്യാനെത്തിയ പോത്തന്‍കോട് പൊയ്‌കവിള വീട്ടില്‍ ഗീതാകുമാരിയുടെ വോട്ടാണ് മറ്റാരോ ചെയ്തത്.പരാതിയെ തുടര്‍ന്ന് ഇവിടെയും ബാലറ്റ് വോട്ടിങ് അനുവദിക്കുകയായിരുന്നു. ഉച്ചയോടെ എത്തിയ മറ്റൊരാളെ ഇന്‍ ഏജന്‍റുമാര്‍ ചലഞ്ച് ചെയ്തതിനെ തുടര്‍ന്ന് വോട്ടുചെയ്യാന്‍ അനുവദിച്ചില്ല.

NO COMMENTS