ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ. എം. ജോസഫിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കേന്ദ്രത്തിന് വീണ്ടും കൊളീജിയത്തിന്‍റെ ശുപാര്‍ശ. കെ.എം. ജോസിന്‍റെ പേര് പ്രത്യേകമായാണ് കേന്ദ്രത്തിന് നല്‍കുക. നേരത്തെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയ്ക്കൊപ്പം ഇദ്ദേഹത്തിന്‍റെ പേരും കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്രം ഇന്ദു മല്‍ഹോത്രയെ മാത്രം നിയമിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ കൊളീജിയം തീരുമാനിച്ചത്. സീനിയോറിറ്റി, സംസ്ഥാനത്തിന്റെ പ്രതിനിധ്യം, ജാതി-മത പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളാണ് ജസ്റ്റിസ് ജോസഫിന്റെ പേരു മടക്കിയപ്പോള്‍ കേന്ദ്രം ചൂണ്ടിക്കാട്ടിയത്. ഈ വാദങ്ങള്‍ ഖണ്ഡിച്ചുകൊണ്ടാവും ജസ്റ്റിസ് ജോസഫിനെ വീണ്ടും ശുപാര്‍ശ ചെയ്യുക. കെ. എം. ജോസഫിന് പുറമേ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരൺ എന്നിവരെയും കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്താനും പട്നയിലെ ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ഡൽഹിയിൽ ചീഫ് ജസ്റ്റിസാക്കാനും കൽക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് അനിരുദ്ധ ബോസിനെ ജാർഖണ്ഡ് ചീഫ് ജസ്റ്റിസാക്കാനും ശുപാർശയുണ്ട്.