ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-രണ്ടിന്‍റെ വിക്ഷേപണം വീണ്ടും മാറ്റി.

187

ബംഗളൂരു: ചന്ദ്രയാന്‍-2 മാര്‍ച്ച്‌ 25നോ ഏപ്രില്‍ അവസാനമോ വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. ചന്ദ്രയാന്‍-2 2018ല്‍ വിക്ഷേപിക്കാനായിരുന്നു ഐഎസ്‌ആര്‍ഒ പദ്ധതിയിട്ടിരുന്നത്. പിന്നീട് വിക്ഷേപണം ജനുവരി മൂന്ന് മുതല്‍ ഫെബ്രുവരി 16 വരെയുള്ള വിന്‍ഡോയിലേക്ക് മാറ്റിയിരുന്നു.

നേരത്തെ ചന്ദ്രയാന്‍ ഒന്നിലൂടെ ആദ്യത്തെ ചന്ദ്രയാത്ര പേടകത്തെ വിക്ഷേപിച്ച്‌ ഇസ്രോ ചരിത്രത്തിലിടം പിടിച്ചിരുന്നു. ചന്ദ്രയാന്‍ രണ്ടിലൂടെ ബഹിരാകാശ രംഗത്ത് പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ചന്ദ്രന്‍റെ ഉപരിതലത്തിലെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ കൃത്യമായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രയാന്‍ ഒന്ന് വിക്ഷേപിച്ചത്. ചന്ദ്രന്‍റെ ഉപരിതലത്തില്‍ ജലമുണ്ടെന്ന കണ്ടെത്തല്‍ ചാന്ദ്രയാന്‍ ഒന്നിന്‍റേതായിരുന്നു.

ലോകത്തുള്ള എല്ലാ ബഹിരാകാശ ശാസ്ത്രജ്ഞരും ശ്രദ്ധിക്കുന്ന സ്ഥലമാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം. ഇവിടെത്തെ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവിടെ പ്രത്യേക പഠനത്തിന് സാധിക്കുന്ന വിധത്തിലാണ് ചന്ദ്രയാന്‍ രണ്ട് നിര്‍മിച്ചിരിക്കുന്നത്.

NO COMMENTS