ബണ്ടിചോര്‍ പ്രതിയായ മോഷണകേസില്‍ ഇന്ന് വിധി പറയും

307

തിരുവനന്തപുരം: ബണ്ടിചോര്‍ പ്രതിയായ മോഷണകേസില്‍ ഇന്ന് വിധി പറയും. തിരുനവന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധിപറയുന്നത്. ബണ്ടിചോര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ബണ്ടി ചോര്‍ സ്ഥിരം കുറ്റവാളിയാണെന്നും അതിനാല്‍ പ്രതിക്ക് ഉയര്‍ന്ന ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. വിദേശ മലയാളി വേണുഗോപാലന്‍ നായരുടെ തിരുവനന്തപുരം, പട്ടത്തെ വസതിയിലാണ് 2013 ജനുവരി 21ന് വന്‍ കവര്‍ച്ച നടത്തി ബണ്ടി ചോര്‍ പിടിയിലാകുന്നത്. മുപ്പത് ലക്ഷം രൂപ വിലവരുന്ന മിത്‌സുബിഷി കാറും, സ്വര്‍ണവുമായാണ് ബണ്ടിചോര്‍ കടന്നത്. രണ്ട് ദിവത്തിന് ശേഷം കര്‍ണ്ണാടകയില്‍ വെച്ച് ഇയാള്‍ പൊലീസ് പിടിയിലാവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ ഉടന്‍ പിടികൂടാന്‍ സഹായകമായത്‌

NO COMMENTS

LEAVE A REPLY