ബി.സി.സി.ഐ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി

242

ന്യൂഡല്‍ഹി: ബി.സി.സി.ഐ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് മാറണമെന്ന ബി.സി.സി.ഐയുടെ ആവശ്യവും സുപ്രീം കോടതി പരിഗണിച്ചില്ല. ബി.സി.സി.ഐയുടെ പുന:പരിശോധന ഹര്‍ജി ഇന്ന് കോടതി ചേംബറിലാണ് പരിഗണിച്ചത്.ബി.സി.സി.ഐയുടെ ഭരണസമിതിയില്‍ നവീകരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ജസ്റ്റിസ് ആര്‍.എം ലോധയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ നാലില്‍ മൂന്ന് സംസ്ഥാന അസോസിയേഷനുകളും സമ്മതിക്കുന്നില്ലെന്നും കാണിച്ചാണ് ബി.സി.സി.ഐ സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.

മന്ത്രിമാര്‍ക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ ബി.സി.സി.ഐ പദവി പാടില്ല, ഒരാള്‍ ഒരു പദവി, ഒരു സംസ്ഥാനത്ത് ഒരു അസോസിയേഷന് മാത്രം വോട്ടവകാശം, എഴുപത് വയസ്സിന് മുകളിലുള്ളലര്‍ ബി.സി.സി.ഐയുടെ ഭരണസമിതിയിലുണ്ടാകരുത്, ബി.സി.സി.ഐയെ വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവരണം, ബി.സി.സി.ഐ.യ്ക്കും ഐ.പി.എല്ലിനും വെവ്വേറെ ഭരണസമിതികള്‍ വേണം, ബി.സി.സി.ഐ. ഭാരവാഹിയായിരിക്കെ മറ്റ് അസോസിയേഷന്‍ ഭാരവാഹിത്വം പാടില്ല എന്നിങ്ങനെയായിരുന്നു ലോധ കമ്മിറ്റി മുന്നോട്ടുവെച്ച നര്‍ദേശങ്ങള്‍.സുപ്രീം കോടതി പുന:പരിശോധനാ ഹര്‍ജിയും തള്ളിയതോടെ ബി.സി.സി.ഐക്ക് ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കേണ്ടി വരും. നേരത്തെ സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഫണ്ട് വിതരണം ചെയ്യുന്നതില്‍ നിന്നും ബി.സി.സി.ഐയെ സുപ്രീം കോടതി തടഞ്ഞിരുന്നു

NO COMMENTS

LEAVE A REPLY