അനുശ്രീയുടെ പോസ്റ്റ് : കോഫീ ഷോപ്പിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

212

നടി അനുശ്രീയില്‍ നിന്ന് ഒരു കട്ടന്‍ ചായയ്ക്കും രണ്ട് പഫ്സിനും കൂടി 680 രൂപ ഈടാക്കിയ കോഫീ ഷോപ്പിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിമാനത്താവളത്തിലെ ഭക്ഷണശാലയ്ക്കെതിരെയാണ് അന്വേഷണം. എയര്‍പോര്‍ട്ട് ഡയറക്ടര്‍, കിച്ചണ്‍ റസ്റ്റോറന്റ് മാനേജര്‍, ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി, ഭക്ഷ്യസുരക്ഷാ കമ്മീഷന്‍, ലീഗല്‍ മെട്രോളജി കമ്മീഷണര്‍ എന്നിവര്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കേസ് നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസിന്റേതാണ് ഉത്തരവ്. ഭക്ഷണശാലയുടെ കൊള്ളയ്ക്കെതിരെ സെപ്റ്റംബര്‍ 23ന് അനുശ്രീ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വന്‍ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.കൊള്ളവില ഈടാക്കിയ ഭക്ഷണശാലയിലെ ബില്ല് സഹിതമാണ് അനുശ്രീ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പഫ്സ് ഒന്നിന് 250 രൂപ, കട്ടന്‍ ചായയ്ക്ക് 80 കാപ്പിക്ക് 100. ആകെ രണ്ട് പഫ്സിനും ഒരു കാപ്പിക്കും ഒരു കട്ടന്‍ ചായയ്ക്കും കൂടി 680 രൂപയാണ് അനുശ്രീയില്‍ നിന്ന് ഈടാക്കിയത്.

NO COMMENTS

LEAVE A REPLY