അഫ്ഗാൻ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു.

130

കാബൂള്‍: ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ സുരക്ഷസൈനികരെ ലക്ഷ്യമിട്ട് താലിബാന്‍ കുന്ദൂസ്, ബാള്‍ക്ക്, ടക്ഹാര്‍ പ്രവിശ്യകളിലാണ് ആക്രമണം നടത്തിയത്. പ്രത്യാക്രമണത്തില്‍ 10 താലിബാന്‍ പോരാളികളെ വധിച്ചു. കുന്ദൂസിലെ ദാശ്തി ആര്‍ച്ചി ജില്ലയിലെ പോലീസ് ചെക്പോയന്‍റിലുണ്ടായ ആക്രമണത്തില്‍ 10 അഫ്ഗാന്‍ സൈനികരാണ് കൊല്ലപ്പെട്ടത് ,

നാലുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണമെന്ന് പ്രവിശ്യ കൗണ്‍സില്‍ തലവന്‍ മുഹമ്മദ് യൂസുഫ് അയ്യൂബി പറഞ്ഞു. ബാള്‍ക്ക് പ്രവിശ്യയിലെ ചെക്പോയന്‍റിലുണ്ടായ ആക്രമണത്തില്‍ ഒന്‍പതു പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന നാലു പൊലീസുകാര്‍ക്ക് എന്തു സംഭവിച്ചെന്ന് വ്യക്തമല്ലെന്ന് പ്രവിശ്യ കൗണ്‍സില്‍ തലവന്‍ മുഹമ്മദ് അഫ്സല്‍ ഹദീദ് പറഞ്ഞു.

ടക്ഹാര്‍ പ്രവിശ്യയിലെ ഡര്‍ഖദ് ജില്ലയിലെ ആക്രമണത്തില്‍ ഏഴു സുര ക്ഷസൈനികരാണ് കൊല്ലപ്പെട്ടതെന്നും പ്രത്യാക്രമണത്തില്‍ 10 താലിബാന്‍ കാരും കൊല്ലപ്പെട്ടിട്ടുണ്ട്. താലിബാന്‍ സംഘത്തെ അവിടെനിന്ന് സൈന്യം തുരത്തി. പ്രവിശ്യയിലെ മറ്റു ജില്ലകളില്‍നിന്നും കഴിഞ്ഞയാഴ്ചകളില്‍ താലിബാനെ തുരത്തിയതായും പോരാട്ടം തുടരുകയാണെന്നും പ്രവിശ്യ ഗവര്‍ണറുടെ വക്താവ് ജവാദ് ഹജ്രി അറിയിച്ചു.

അതേസമയം വടക്കന്‍ അഫ്ഗാനില്‍ കഴിഞ്ഞയാഴ്ചകളില്‍ താലിബാന്‍ ആക്രമണം ശക്തമാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു. ജവസ്ജാന്‍, ഹെല്‍മന്ദ്, ടക്ഹാര്‍ പ്രവിശ്യകളിലായി നടന്ന ആക്രമണങ്ങളില്‍ 41 പേരാണ് കൊല്ലപ്പെട്ടത്.

NO COMMENTS