ആലപ്പുഴയിൽ പുലിമുട്ട് നിർമിക്കാൻ കിഫ്ബിയിൽ നിന്ന് 89 കോടി രൂപയ്ക്ക് ഭരണാനുമതി

28

കിഫ്ബിയിൽ നിന്ന് 89 കോടി രൂപ ധനസഹായം സ്വീകരിച്ച് ആലപ്പുഴ ജില്ലയിൽ കടൽ ക്ഷോഭത്തെ ചെറുക്കാൻ നാലിടത്ത് പുലിമുട്ട് നിർമിക്കുന്നതിന് നിർമിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഭരണാനുമതി നൽകി. ചേർത്തല ഒറ്റമശ്ശേരിയിലും, കാട്ടൂർ പൊള്ളേത്തൈയിലെ അറയ്ക്കൽ പൊഴിക്കും വാഴക്കൂട്ടം പൊഴിക്കും ഇടയിലും അമ്പലപ്പുഴ മണ്ഡലത്തിലെ കാക്കാഴം വളഞ്ഞവഴിയിലും ഹരിപ്പാട് മണ്ഡലത്തിൽ ഉൾപ്പെട്ട വട്ടച്ചാലിലെ നെല്ലിക്കലും പുലിമുട്ട് നിർമിക്കാനാണ് മന്ത്രി ഭരണാനുമതി നൽകിയത്.

യഥാക്രമം 16.28 കോടി, 19.27 കോടി, 43 കോടിയും 9.55 കോടി രൂപാ വീതമാണ് നാലിടങ്ങളിലായി പുലിമുട്ട് നിർമാണത്തിനായി എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ തീരമേഖലയിൽ പുതിയ പുലിമുട്ടുകൾ വരുന്നതോടെ തിരയടിക്ക് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. തീരശോഷണം ഇല്ലാതാവുന്നതിനൊപ്പം കൂടുതൽ മണൽ അടിഞ്ഞ് തീരം വികസിക്കാനും സാധിച്ചേക്കും. കൂടാതെ മത്സ്യബന്ധന വള്ളങ്ങളും ഉപകരണങ്ങളും സുരക്ഷിതമായി വയ്ക്കാനും പുലിമുട്ടുകൾ സ്ഥാപിക്കുന്നതോടെ സാധിക്കും.

ഇതിനു പുറമേ പാലക്കാട് ജില്ലയിലെ ചെർപ്പുളശേരി മുനിസിപ്പാലിറ്റിയിലും സമീപ പ്രദേശങ്ങളിലും ശുദ്ധജല പദ്ധതി നടപ്പിലാക്കുന്നതിന് 10 കോടി രൂപയുടെ പദ്ധതിക്കും മന്ത്രി ഭരണാനുമതി നൽകി.

NO COMMENTS