പഞ്ചാബ് : തീവ്രവാദികളെ കണ്ടെന്ന സംശയത്തെ തുടര്‍ന്ന് പഠാന്‍കോട്ടില്‍ ജാഗ്രതാ നിർദേശം. പഠാന്‍കോട്ട് സ്വദേശിയായ മസ്‌കന്‍ ലാല്‍ എന്നയാളാണ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടുപേരെ കണ്ടതായി അറിയിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സൈനികരെന്ന് പരിചയപ്പെടുത്തിയ രണ്ടുപേര്‍ ലിഫ്റ്റ് ചോദിച്ച് വാഹനത്തില്‍ കയറുകയായിരുന്നു എന്നാണ് മസ്‌കന്‍ ലാല്‍ പറയുന്നത്. എന്നാല്‍ സൈനികരല്ലെന്ന് മനസ്സിലായതോടെ തങ്ങള്‍ രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ആക്രമിക്കുകയും കാര്‍ തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിച്ചെന്നും മസ്‌കിന്‍ ലാല്‍ പറയുന്നു. സംഭവസമയത്തു മസ്‌കിനും ബന്ധുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. സംഭവത്തെത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.