വീട് വാടകക്ക് എടുത്ത് കഞ്ചാവ് വില്പന നടത്തിയ യുവാക്കൾ പോലീസ് പിടിയിൽ.

145

തിരുവനന്തപുരം: പൗഡിക്കോണം പാലത്തറ മടത്തുവിളാകത്ത് നിന്നാണ് ഇവര്‍ സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്. നെയ്യാറ്റിന്‍കര മഞ്ചവിളാകം സ്‌കൂളിന് സമീപം വാടകക്ക് താമസിക്കുന്ന വിഷ്ണു (19) സഹോദരന്‍ അനന്തു (20)പള്ളിച്ചല്‍ പുന്നമൂട് സ്‌കൂളിന് സമീപം തുഷാര ഭവനില്‍ ഷാന്‍ (18) പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍, എന്നിവരെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റു ചെയ്തത്.

തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ കഞ്ചാവ് ലോബിയുടെ മുഖ്യകണ്ണികളാണ് ഇവര്‍. ചെറുസംഘങ്ങളായി തിരിഞ്ഞ് തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും വീട് വാടകക്ക് എടുത്ത് സ്‌കൂള്‍ കോളേജുകള്‍ കേന്ദ്രീകരിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുകയാണ് ഇവരുടെ രീതി. ഫോണ്‍ മുഖാന്തിരം വിളിക്കുന്ന വര്‍ക്കാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നത്. ഫോണില്‍ അപരിചിതര്‍ക്കൊ, വിശ്വാസമില്ലാത്തവര്‍ക്കൊ ഇവര്‍ കഞ്ചാവ് നല്‍കാറില്ലായിരുന്നു. ഇവരുടെ പക്കല്‍ നിന്ന് ഇരുന്നൂറു രൂപക്കുള്ള 128-ഓളം കഞ്ചാവ് പൊതികളാണ് കണ്ടെടുത്തത്.

നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ വീടുമാറി അടുത്ത സ്ഥലത്തേക്ക് മാറുകയാണ് ഇവരുടെ രീതി. പോലീസ് പിടികൂടാതിരിക്കാനായി, ചെറുസംഘങ്ങളായി തിരിഞ്ഞ് നഗരത്തിലെ പല സ്ഥലങ്ങളിലായി ചെറിയ കാലയളവില്‍ വീട് വാടകക്കെടുത്താണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നത്.

ഡി.സി.പിമാരായ ആര്‍.ആദിത്യ മുഹമ്മദ് ആരിഫ്, , ജില്ലാ ക്രൈം ബ്രാഞ്ച് ഏ.സി സന്തോഷ് എം.എസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഏ.സി പ്രമോദ് കുമാര്‍, ശ്രീകാര്യം എസ്.എച്ച്‌.ഓ അഭിലാഷ് ഡേവിഡ്, എസ്.ഐ സജികുമാര്‍ ഷാഡോ ടീമംഗങ്ങള്‍ ആണ് പ്രതികളെ പിടികൂടിയത്.

NO COMMENTS