വ്യാപാരികൾ ദുരിതാവസ്ഥയിലേക്ക് – പി എം സലിം കാസറഗോഡ്

131

കാസറഗോഡ് : മംഗൽപ്പാടി പഞ്ചായത്തിലെ പ്രധാനവ്യാപാര കേന്ദ്രമായ ഉപ്പള നഗരത്തിലെ വ്യാപാരികളാണ് ദുരിതാവസ്ഥയിലേക്ക് നീങ്ങുന്നത്. കോവിഡ് വ്യാപനമാണ് ഉത്തര വാദിത്വപ്പെട്ടവർ ഭയക്കുന്നതെങ്കിൽ കോവിഡ് മാനദണ്ഡം അംഗീകരിച്ച് കൊണ്ട് കച്ചവടം ചെയ്യാൻ വ്യാപാരികൾ തയ്യാറാണ്. മംഗൽപാടി പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പിഎം സലിം പറയുന്നു

സ്ഥാപനങ്ങൾ കോവിഡ് വ്യാപന ഭീതി കാരണം കടയടച്ചിട്ട് ദിവസ ങ്ങളായി. ഉപ്പള ടൗണിലെ തന്നെ ഹൃദയ ഭാഗത്തെ ഒരു വശത്ത് കടകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ നൂറ് മീറ്റർ വ്യത്യാസത്തിൽ മറുഭാഗത്ത് മാസങ്ങളായി കടകളെ അടപിച്ച് വ്യാപാരികൾ കഷ്ടത അനുഭവിക്കുകയാണ്. വ്യാപാരികൾക്ക് എന്നാണ് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ കഴിയുക എന്ന ചോദ്യവുമായ് പല വാതിലുകളും മുട്ടി ആർക്കും വ്യക്തമായ മറുപടി ഇല്ല എന്നും അദ്ദേഹം പറയുന്നു

റോഡിന്റെ ഇരുവശങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ ഉള്ളപ്പോൾ ഒരു ഭാഗത്ത് മാത്രം കടയടച്ച് ഏത് രീതിയിൽ കോവിഡ് വ്യാപനം തടയാനാണ് നിയമപാലകരും ആരോഗ്യ പ്രവർത്തകരും ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നി ല്ലെന്നും വ്യാപാരികൾ ഇത്രയും ദിവസം കടകളടച്ച് ബാങ്കിൽ നിന്നും ലോണെടുത്തും സ്ഥലവും പണ്ടവും പണയം വെച്ചും തുടങ്ങിയ ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങൾ ഇപ്പോൾ ഒരുപാട് കഷ്ടത്തി ലാണെന്നും പറയുന്നു
.
കടകളടക്കുമ്പോൾ വാടക ഇനത്തിലും, സ്ഥാപനങ്ങൾക്ക് അകത്തുള്ള സാധനങ്ങളും ഉപയോഗശൂന്യമായത് കാരണ വും ഭീമമായ നഷ്ടമാണ് പലർക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഉത്സവ-പെരുന്നാൾ സീസണുകളിൽ കടകളിൽ കച്ചവടം പ്രതീക്ഷിച്ചാണ് സാധനമെത്തിച്ചത്. എന്നാൽ പല രീതിയിലും ദ്രവിച്ച് നാശമായി കൊണ്ടിരിക്കുന്നു .

കോവിഡ് തുടക്കം മുതൽ സമ്പൂർണ ലോക് ഡൗണിന്റെ ഭാഗമായി കടകളടച്ച് കഷ്ടത്തിലായ വ്യാപാരികൾ ക്ക് സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരുവിധത്തിലുള്ള സഹായവും ലഭിക്കുന്നില്ലെന്നും കോവിഡ് രോഗ വ്യാപ നം കാരണം കടകൾ അടച്ച് വീട്ടിലിരിക്കുന്ന ആയിരക്കണക്കിന് കുടുംബം നിത്യപട്ടിണിയായ് മാറിയിരിക്ക യാണന്നും സലീം പറയുന്നു .

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് കച്ചവടം ചെയ്യാൻ അനുവദിക്കുകയും കഴിഞ്ഞ പെരുന്നാൾ സീസൺ കച്ചവടം മുന്നിൽ കണ്ടുകൊണ്ട് സംഭരിച്ച സ്റ്റോക്ക് ഇനിയുള്ള ഏറ്റവും അടുത്ത ദിവസങ്ങളിലെങ്കിലും നിലവിലുള്ള സ്റ്റോക്ക് എങ്കിലും വിറ്റഴിക്കാൻ സാഹചര്യമൊരുക്കുവാനും കാര്യ ഗൗരവം മനസിലാക്കി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ശക്തമായി ഇടപ്പെടാനും സർക്കാരിനെയും അധികൃതരെയും ഗൗരവം മനസ്സിലാക്കിപ്പിക്കാനും ബന്ധപ്പെട്ട സ്ഥലം എം എൽ എ തയ്യാറാകണ മെന്നും പി എം സലീം ആവശ്യപ്പെടുന്നു.

NO COMMENTS