ഭൂമിക്ക് ചൂടുകൂട്ടാന്‍ നമ്മള്‍ കൂട്ടുനില്‍ക്കുന്നു ; ഇന്ന് ലോക കാലാവസ്ഥാ ദിനം.

489

തണുപ്പുള്ള ദിനരാത്രങ്ങള്‍ക്ക് പകരം ചൂടേറിയ ദിനരാത്രങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു. സമ്മിശ്ര കാലാവസ്ഥകൊണ്ട് സുരക്ഷിതമായിരുന്ന കേരളത്തില്‍ പോലും ജീവനും കാര്‍ഷിക മേഖലയ്ക്കും ഭീഷണിയാവുന്ന തരത്തില്‍ കാലാവസ്ഥ മാറിക്കഴിഞ്ഞു.ഏറ്റവും ചൂടേറിയ നൂറ്റാണ്ടിലൂടെയാണ് ലോകം കടന്നു പോകുന്നത്.മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും ജീവനും കൃഷിക്കും പ്രകൃതിക്ക് തന്നെയും ദോഷകരമാകുന്ന തരത്തിലാണ് കാലാവസ്ഥയില്‍ പ്രതിദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യതിയാനം. മനുഷ്യന്റെ ചെയ്തികളാണ് ഭൂമിയെ ചൂടുപിടിപ്പിക്കുന്നതെന്ന് ശാസ്ത്രീയപഠനങ്ങള്‍ പറയുന്നു. കാര്‍ബണ്‍ഡൈയോക്‌സയിഡ് പോലുള്ള ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതാണ് ഭൂമിയെ ചൂടുപിടിപ്പിക്കുന്ന ആഗോളതാപനത്തിന് മുഖ്യകാരണം.1873 ൽ ഓസ്ട്രിയയിലെ വിയന്നയിലെ അന്താരാഷ്ട്ര കാലാവസ്ഥാ സമ്മേളനത്തിലാണ് അന്തർദേശീയ കാലാവസ്ഥാ ദിനം വേണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്. ടെലഗ്രാഫ്, മെച്ചപ്പെട്ട കാലാവസ്ഥ പ്രവചനങ്ങൾ എന്നീ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തികൊണ്ട് കാലാവസ്ഥാ കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നതായിരുന്നു സമ്മേളനത്തിൻറെ ലക്ഷ്യം. തുടർന്ന് ഷിപ്പിംഗ് സേവനങ്ങളുടെ സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും കാരണമായി.1950 മാർച്ച്‌23 ന് അന്താരാഷ്ട്ര കാലാവസ്ഥ ഓർഗനൈസേഷൻ ലോക കാലാവസ്ഥാ സ്ഥാപനമായി മാറി. 1951 ൽ ഇത് കാലാവസ്ഥാ പ്രവർത്തനങ്ങൾ, പ്രവർത്തന ജലവൈദ്യുതി, അനുബന്ധ ജിയോഫിസിക്കൽ സയൻസസ് എന്നിവയുടെ യുഎൻ പ്രത്യേക ഏജൻസിയായി മാറി. ലോക കാലാവസ്ഥാ സംഘടന ഓർഗനൈസേഷൻ ഓഫ് ദി ഇയർ എന്ന പേര് മാർച്ച് 23 ന് അല്ലെങ്കിൽ കാലാവസ്ഥാ ദിനത്തിൽ പല പരിപാടികളും നടത്തുന്നു. ഈ സന്ദർഭത്തിൽ വിവിധ പ്രവർത്തനങ്ങളും സംഭവങ്ങളും കാലാവസ്ഥ ഓർഗനൈസേഷൻ സംഘടിപ്പിച്ചിട്ടുണ്ട്.വൈദ്യുതിയും വെള്ളവും ദുരുപയോഗം ചെയ്യുമ്പോഴും, ജൈവമാലിന്യങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുമ്പോഴും, ഭക്ഷണം പാഴക്കുമ്പോഴും, വര്‍ധിക്കുന്ന ചൂടിനായി ശീതീകരണികളെ കൂടുതല്‍ ആശ്രയിക്കുമ്പോഴും ചെയ്യുന്നത് മറ്റൊന്നല്ല – ഭൂമിക്ക് ചൂടുകൂട്ടാന്‍ നമ്മള്‍ കൂട്ടുനില്‍ക്കുന്നു.

NO COMMENTS