പാര്‍ട്ടി എവിടെ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നോ അവിടെ മത്സരിക്കും. ഇനി മത്സരിക്കേണ്ടെന്ന് പറഞ്ഞാല്‍ മത്സരിക്കുകയുമില്ല – വി കെ പ്രശാന്ത്

30

തിരുവനന്തപുരം: പാര്‍ട്ടി എവിടെ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നോ അവിടെ മത്സരിക്കും. ഇനി മത്സരിക്കേണ്ടെന്ന് പറഞ്ഞാല്‍ മത്സരിക്കുകയുമില്ല വട്ടിയൂര്‍ക്കാവില്‍ നിന്ന് കഴക്കൂട്ടത്തേക്ക് മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ പ്രതികരണവുമായി വി കെ പ്രശാന്ത്

പാര്‍ട്ടിയാണ് എവിടെ മത്സരിക്കണം മത്സരിക്കേണ്ടതില്ല എന്നുളള കാര്യങ്ങള്‍ തീരുമാനിക്കുന്നത്. തിരുവനന്തപുരം മേയറായിരുന്ന പ്പോഴാണല്ലോ എന്നെ വട്ടിയൂര്‍ക്കാവിലേക്ക് മത്സരിക്കാന്‍ അവശ്യപ്പെട്ടത്. അത് സ്വീകരിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം’ എന്നാണ് വി കെ പ്രശാന്തിന്റെ പ്രതികരണം.

യു ഡി എഫ് മണ്ഡലമെന്ന നിലയിലായിരുന്നു വട്ടിയൂര്‍ക്കാവ് രാഷ്ട്രീയ കേരളത്തില്‍ അറിയപ്പെട്ടിരുന്നത്. 2016ല്‍ മണ്ഡലത്തില്‍ വിജയിച്ച്‌ എം എല്‍ എയായ കെ മുരളീധരന്‍ വടകര ലോക്സഭ എം പിയായതിനെ തുടര്‍ന്ന് ഉപതിരഞ്ഞെ ടുപ്പ് നടന്നു. ഈ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ അട്ടിമറിച്ച്‌ അന്നത്തെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായിരുന്ന വി കെ പ്രശാന്ത് എല്‍ ഡി എഫിന് വേണ്ടി മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.

വട്ടിയൂര്‍ക്കാവില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടയില്‍ കഴക്കൂട്ടത്തേക്ക് വി കെ പ്രശാന്ത് മത്സരിക്കാനായി മാറുമെന്നായിരുന്നു സജീവമായുണ്ടായിരുന്ന പ്രചാരണം. ഇക്കാര്യത്തിലാണ് വി കെ പ്രശാന്ത് പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ തിരുവനന്തപുരം ജില്ലയില്‍ നേടിയ മേല്‍ക്കൈ ഇത്തവണയും ഉണ്ടാകുമെന്നാണ് വിചാരിക്കുന്നതെന്ന് വി കെ പ്രശാന്ത് പറയുന്നു. ഒപ്പം നേമം അടക്കം ചില മണ്ഡലങ്ങള്‍ ഇടതുപക്ഷത്തേക്ക് വരാനുളള സാദ്ധ്യതയും കാണുന്നുണ്ടെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

NO COMMENTS