വാഷിംഗ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്ബാധിതരുള്ള അമേരിക്കയില്‍ രോഗത്തെ ഭയന്ന് ആഘോഷങ്ങ ളൊന്നും ആരും വേണ്ടെന്ന് വയ്ക്കുന്നില്ല. കോവിഡ്മരണ സംഖ്യ ഉയരുമ്പോൾ ജനങ്ങള്‍ തെരുവുകളിലേക്ക് ഇറ ങ്ങുന്നത് കൂട്ടത്തോടെയാണ്
അമേരിക്കയുടെ ഫെഡറല്‍ ഹോളിഡേ ആയ മെമ്മോറിയല്‍ ഡേ ആഘോഷിക്കാന്‍ ഫ്‌ളോറിഡ, ജ്യോര്‍ജിയ, മിസ്സൌരി എന്നിവിടങ്ങളിലെ ബീച്ചുകളിലും റസ്റ്റോറന്റുകളിലും കൂട്ടമായിരുന്നു. സാമൂഹിക അകലമോ, സുരക്ഷാ മുന്‍കരു തലുകളോ ആരും പാലിച്ചില്ല. ആഘോഷം ഗംഭീരമായി തന്നെ നടന്നു. അപ്പോഴും രോഗികളുടെ എണ്ണം പെരുകി ക്കൊണ്ടിരിക്കുകയായിരുന്നു.
പത്തൊന്‍പതിനായിരത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 99,805 പേരാണ് മരിച്ചത്. മരണം ഒരുലക്ഷത്തോളം അടുക്കുമ്ബോഴും ജനങ്ങള്‍ ആഘോഷങ്ങള്‍ മറക്കുന്നില്ല. രോഗവും ജീവിതവും എന്ന രീതിയിലേക്ക് അമേരിക്ക മാറുകയാണ്.
പക്ഷേ, രോഗത്തിന് ഒരു കുറവുമില്ല. അമേരിക്കയില്‍ രോഗികള്‍ക്ക് നല്‍കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ വിലക്കിക്കൊണ്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി. മലേറിയക്ക് നല്‍കുന്ന ഈ മരുന്ന് രോഗികളുടെ ആരോഗ്യത്തെ ബാധിക്കാനിടയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തി ലാണ് തീരുമാനം.