മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കകം അജിത് പവാര്‍ ഉൾപ്പെട്ട അഴിമതിക്കേസ് അന്വേഷണസംഘം അവസാനിപ്പിച്ചു.

149

മുംബൈ: ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു മണി ക്കൂറുകള്‍ക്കകമാണ് അജിത് പവാര്‍ ഉള്‍പ്പെട്ട അഴിമതിക്കേസ് അന്വേഷണസംഘം അവസാനിപ്പിച്ചത്.അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍ മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ചു. അജിത് പവാര്‍ ഉള്‍പ്പെട്ട 70,000 കോടിരൂപയുടെ ജലസേചന അഴിമതി ആരോ പണവുമായി ബന്ധപ്പെട്ട കേസുകളില്‍ ഒമ്പതെണ്ണ ത്തിന്റെ അന്വേഷണമാണ് അവസാനിപ്പി ച്ചത് .കേസില്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വരെ അഴിമതി യുമായി ബന്ധമുണ്ട്. എന്നാല്‍ അജിത് പവാറിന് അഴിമതിയുമായി പങ്കില്ല-റിപ്പോര്‍ട്ടില്‍ പറയുന്നു.നിയമസഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാറിനെതിരെ ബി.ജെ.പി. ഉയര്‍ത്തിയ മുഖ്യപ്രചാരണ ആയുധമായിരുന്നു 70,000 കോടിയുടെ ഈ അഴിമതിക്കേസ്.ഒമ്ബതുകേസുകളിലാണ് അജിത് പവാറിനെതിരെ തെളിവുകളില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇനിയും നിരവധികേസുകള്‍ അജിത്തിനെതിരെയുണ്ട്. ആ കേസുകളില്‍ അന്വേഷണം തുടരും. ഇപ്പോള്‍ ഈ കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ചാലും ഭാവിയില്‍ തെളിവുകള്‍ ലഭിച്ചാല്‍ പുനഃരന്വേഷണം നടത്തുമെന്നും ആന്റി കറപ്ഷന്‍ ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് അവസാനിപ്പിച്ച കേസു കള്‍ക്ക് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി ബന്ധമില്ലെന്ന് മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ പരംബീര്‍ സിങ് പ്രതികരിച്ചു. വിദര്‍ഭ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടാണ് അജിത് പവാറിനെതിരായി അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തി രുന്നത്. 1999 മുതല്‍ 2014 വരെ അജിത് പവാര്‍ ജലസേചന വകുപ്പു മന്ത്രിയായിരുന്നു. ഈ കാലത്താണ് അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നിരുന്നത്.
വിദര്‍ഭ മേഖലകളിലെ വരള്‍ച്ചാ പ്രതിരോധത്തിന് ഡാമുകളും ചെക്ക്ഡാ മുകളും നിര്‍മിക്കുന്നതായിരുന്നു പദ്ധതി.

കേസില്‍ അജിത്തിന് എതിരായി യാതൊരു തെളിവുമില്ലെന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

NO COMMENTS