വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരിക്കേ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തി.

58

കാസര്‍ഗോഡ് : ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് വീട്ടില്‍ നിന്നും യുവതിയെ കാണാതായത്. രാജപുരം പൂടുംകല്ല്, കരിച്ചേരി ഹൗസിലെ നാരായണന്റെ മകള്‍ ശ്രീലക്ഷ്മി നാരായണ (26)ന്റെ മൃതദേഹം വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ കൊട്ടോടി പുഴയുമായി ചേരുന്ന ചാലിങ്കല്‍ തോട്ടിൽ നിന്നും കണ്ടെത്തി.

രാജപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രഞ്ചിത്ത് രവീന്ദ്രന്‍റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും. ഗുജറാത്തിലെ കോളജില്‍ അഗ്രികള്‍ച്ചറല്‍ ബിരുദനന്തര ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ശ്രീലക്ഷ്മി. കഴിഞ്ഞ ലോക്ഡൗണിന് മുമ്ബ് നാട്ടിലെത്തിയിരുന്നു.

യുവതിയുടെ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും പരിസരത്തെ വീടുകളിലും പിന്നീട് സമീപത്തെ പൈനിക്കര തോട്ടിലും തെരച്ചില്‍ നടത്തിയിരുന്നു. പിന്നീട് പിതാവ് രാജപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോള്‍ 11മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

NO COMMENTS