സ്വാതി കൊലക്കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍

204

ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ റെയില്‍വെ സ്റ്റേഷനില്‍വച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ചെന്നൈയിലെ പുഴല്‍ ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നുങ്കംപാക്കം സ്വദേശി രാംകുമാറാണ് മരിച്ചത്. ജയിലിലെ വൈദ്യുത കമ്ബിയില്‍ കടിച്ച്‌ ആത്മഹത്യ ചെയ്തുവെന്നാണ് അധികൃതര്‍ പറയുന്നത്.
ചെന്നൈ സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ജൂണ്‍ 25 നാണ് ഇന്‍ഫോസിസ് എന്‍ജിനീയര്‍ ആയിരുന്ന സ്വാതി കൊല്ലപ്പെട്ടത്. തീവണ്ടി കാത്തിരിക്കുന്നതിനിടെ സ്വാതിയുടെ അടുത്തെത്തിയ രാംകുമാര്‍ തന്റെ ബാഗില്‍ ഒളിപ്പിച്ചുവെച്ചിരുന്ന വലിയ കത്തിയെടുത്ത് സ്വാതിയുടെ മുഖത്ത് തുരുതുരെ വെട്ടുകയായിരുന്നു.പ്രണയാഭ്യര്‍ത്ഥ നിരസിച്ച വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. നുങ്കമ്ബാക്കം റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുനല്‍വേലിയില്‍ നിന്ന് രാംകുമാറിനെ അറസ്റ്റ് ചെയ്തത്. പോലീസിനെക്കണ്ട് രാംകുമാര്‍ സ്റ്റേഷനില്‍വെച്ച്‌ കഴുത്തിന് വെട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.

NO COMMENTS

LEAVE A REPLY