മഹാരാഷ്ട്ര വിഷയം ചര്‍ച്ച ചെയ്യാന്‍ സോണിയാഗാന്ധി അടിയന്തര യോഗം വിളിച്ചു.

187

ന്യൂഡല്‍ഹി: മഹാരാഷ്ട്ര വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിൽ പാര്‍ട്ടികോര്‍ കമ്മറ്റിയുടെ അടിയന്തര യോഗം വിളിച്ചു. ശിവസേന-എന്‍.സി.പി സഖ്യം യാഥാര്‍ഥ്യമാവുകയാണെ ങ്കില്‍ അതിനെ പുറത്തുനിന്ന് പിന്തുണയ്ക്ക ണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് കോര്‍ കമ്മറ്റി യോഗം ചര്‍ച്ച ചെയ്യുന്നത്. നേരത്തെ, ശിവസേനയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടാകുന്നത് ആത്മഹത്യാപരമാ ണെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസുണ്ടായിരുന്നത്.

ആശയപരമായി ബി.ജെ.പിയോട് അടുത്തുനില്‍ക്കുന്ന ശിവസേനയുമായി ബന്ധം സ്ഥാപിക്കുന്നത് പാര്‍ട്ടിക്ക് ഗുണകര മാകില്ലെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ഇന്നുച്ചയോടെ ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയേക്കും.മഹാരാഷ്ട്രയിലേക്ക് രണ്ട് കേന്ദ്രനിരീക്ഷകരെ അയക്കാന്‍ ഹൈക്ക മാന്‍ഡ് ഞായറാഴ്ച തീരുമാനിച്ചിരുന്നു.

അഹമ്മദ് പട്ടേല്‍, മധുസൂദന്‍ മിസ്ത്രി എന്നിവരെ അയക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മാറിമറിഞ്ഞതോടെ നിരീക്ഷകരെ അയക്കേണ്ടതില്ലെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തുകയായി രുന്നു. കോണ്‍ഗ്രസിന്റെ 44 എം.എല്‍.എമാര്‍ രാജസ്താനിലെ ജയ്പുറിലാണുള്ളത്.

മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, ഗുലാം നബി ആസാദ്, മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി.വേണുഗോപാല്‍, അംബികാ സോണി, മുകുള്‍ വാസ്‌നിക്ക് തുടങ്ങിയവര്‍ യോഗത്തില്‍പങ്കെടുക്കുന്നുണ്ട്.

NO COMMENTS