വീട്ടുകാര്‍ വഴക്കു പറഞ്ഞതിന് സഹോദരങ്ങളായ വിദ്യാർത്ഥികൾ ജീവനൊടുക്കി

198

കൊച്ചി: വീട്ടുകാര്‍ വഴക്കു പറഞ്ഞതിന് സഹോദരങ്ങളായ വിദ്യാർത്ഥികൾ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച് ജീവനൊടുക്കി. കൂത്താട്ടുകുളം വെളിയന്നൂരിലാണ് സംഭവം. കാരമലയിൽ പ്രകാശന്റെ മക്കളായ അപര്‍ണയെയും അനന്ദുവിനെയുമാണ് രാവിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.സമീപത്ത് നിന്ന് വിഷ നിറച്ച കുപ്പിയും കണ്ടെടുത്തു. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസിന് കിട്ടി. വീട്ടുകാര്‍ ശാസിച്ചുവെന്നും തങ്ങള്‍ക്കു വേണ്ടി ഇനി അച്ഛൻ കഷ്ടപ്പെടേണ്ടെന്നും അപര്‍ണ എഴുതിയതെന്ന് കരുതുന്ന കത്തിലുണ്ട്. പ്രകാശിന് തടിപ്പണിയാണ് ജോലി. അപര്‍ണ ബിരുദ വിദ്യാര്‍ഥിനിയും അനന്ദു ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയുമാണ്.

NO COMMENTS

LEAVE A REPLY