എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി.

186

തിരുവനന്തപുരം: ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ടു തിരുവനന്തപുരം സ്റ്റാച്യൂവിലെ എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിലെ പ്രതികൾ തിങ്കളാഴ്ച രാത്രി രാത്രി 9-30 ഓടെ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ എത്തിയായിരുന്നു കീഴടങ്ങല്‍. പ്രതികളായ ആറ് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ കീഴടങ്ങി. ട്രഷറി ഡയറക്ടറേറ്റിലെ ശ്രീവല്‍സന്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനായ അനില്‍കുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ ബിജുരാജ്, വിനുകുമാര്‍, എന്‍ജിഒ യൂണിയന്‍ നേതാവ് സുരേഷ് ബാബു, സുരേഷ് എന്നിവരാണ് കീഴടങ്ങിയത്. രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.പ്രതിചേര്‍ക്കപ്പെട്ട അജയകുമാര്‍ സംഭവത്തില്‍ ഉണ്ടായിരുന്നില്ലെന്ന് പ്രതികള്‍ അറിയിച്ചതായാണ് വിവരം. കേസില്‍ ഒരാള്‍ ഇപ്പോഴും ഒളിവിലാണ്. പ്രതികളായവരെ ഓഫീസില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നായിരുന്നു പോലീസ് നിര്‍ദ്ദേശം.

കേസില്‍ അറസ്റ്റിലായ രണ്ട് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി എടുത്തിരുന്നു. ജില്ലാ ട്രഷറി ഓഫീസിലെ ക്ലാര്‍ക്കും എന്‍ജിഒ യൂണിയന്‍ ഏരിയാ സെക്രട്ടറിയുമായ അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്‍ഡറും എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാല്‍ എന്നിവരെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. കോടതി കുറ്റക്കാരാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചാല്‍ ഇവരെ സര്‍വീസില്‍നിന്നു പിരിച്ചുവിടേണ്ടിവരും.

ദേശീയ പണിമുടക്കിന്‍റെ രണ്ടാംദിനമായ കഴിഞ്ഞ ബുധനാഴ്ച സ്റ്റാച്യൂവിലെ എസ്ബിഐ ട്രഷറി ബ്രാഞ്ചിലെത്തിയ 15 അംഗ സംഘം ആക്രമണം നടത്തിയതായാണു പരാതി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒന്‍പതു പേര്‍ അക്രമം നടത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ഇവരെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീടാണു ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചാണ് ഇവര്‍ ആരൊക്കെയാണെന്ന് ഉറപ്പുവരുത്തിയത്.

NO COMMENTS