മഹേന്ദ്ര സിങ് ധോനിയുടെ ഭാര്യ സാക്ഷിക്കെതിരെ കോടികളുടെ തട്ടിപ്പു കേസ്

195

ന്യൂഡല്‍ഹി: മഹേന്ദ്ര സിങ് ധോനിയുടെ ഭാര്യ സാക്ഷിക്കെതിരെ കോടികളുടെ തട്ടിപ്പു കേസ്. ഡെന്നീസ് അറോറ എന്ന വ്യവസായിയാണ് കേസ് നല്‍കിയിരിക്കുന്നത്. സാക്ഷി ഡയറക്ടറായ റിതി എംഎസ്ഡി അലമോഡ് എന്ന കന്പനി ഷെയറുകള്‍ വാങ്ങിയ ശേഷം മുഴുവന്‍ പണവും നല്‍കിയില്ല എന്നാണ് പരാതി. 11 കോടി രൂപ നല്‍കേണ്ട സ്ഥാനത്ത് 2.5 കോടി മാത്രമാണ് നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു.സാക്ഷിക്കു പുറമേ കന്പനിയുടെ മറ്റ് ഡയറക്ടര്‍മാരായ അരുണ്‍ പാണ്ഡെ, ശുഭാവതി പാണ്ഡെ, പ്രതിമ പാണ്ഡെ എന്നിവരാണ് മറ്റ് പ്രതികള്‍. സ്പോര്‍ട്സ്ഫിറ്റ് വേള്‍ഡ് എന്ന കന്പനിയുടെ ഓഹരികളായിരുന്നു റിതി സ്പോര്‍ട്സ് വാങ്ങിയത്. പണം നല്‍കേണ്ട അവസാന തീയതി മാര്‍ച്ച്‌ 31 ആയിരുന്നു.എന്നാല്‍ ഇത്രയും നാളായിട്ട് പണം നല്‍കാതെ കബളിപ്പിക്കുകയാണെന്ന് പരാതിക്കാരന്‍ പറയുന്നു.സാക്ഷി ധോനി ഒരു വര്‍ഷം മുന്‍പ് കന്പനി വിട്ടതാണെന്നും അവര്‍ക്കെതിരെ പരാതി നല്‍കിയത് ഗൂഡാലോചനയാണെന്നും വാങ്ങിയ ഓഹരികള്‍ക്ക് കണക്കില്‍ കൂടുതല്‍ പണം നല്‍കിയിരുന്നെന്നും ഡയറക്ടര്‍മാരിലൊരാളായ അരുണ്‍ പാണ്ഡെ വെളിപ്പെടുത്തി.

NO COMMENTS

LEAVE A REPLY