ഒഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകന് വെട്ടേറ്റു

204

കോഴിക്കോട്: കോഴിക്കോട് ഒഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകന് വെട്ടേറ്റു. കുന്നുമ്മക്കര സ്വദേശി വിഷ്ണുവിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടി.പി. ചന്ദ്രശേഖരന്‍ അനുസ്മരണ യോഗത്തിന് മുന്നോടിയോയി പ്രദേശത്ത് സംഘടര്‍ഷമുണ്ടാക്കാനുള്ള സിപിഎം നീക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് കെ.കെ. രമ പ്രതികരിച്ചു. എന്നാല്‍ ആരോപണം സിപിഎം ജില്ലാ നേതൃത്വം നിഷേധിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ആര്‍എംപി പ്രവര്‍ത്തകരായ ധനേഷിനും, വിഷ്ണുവിനും നേരെ ആക്രണമമുണ്ടായത്. ടി.പി. ചന്ദ്രശേഖരന്‍ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചുള്ള പ്രചാരണ പോസ്റ്ററുകള്‍ ഒഞ്ചിയത്തും പരിസരപ്രദേശങ്ങളിലും പതിച്ച് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. രണ്ട് ബൈക്കുകളിലായെത്തിയ ആറംഗസംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. വിഷ്ണുവിന് വെട്ടേല്‍ക്കുകയും ധനേഷിനെ മര്‍ദ്ദിക്കുകയുമായിരുന്നു. ഒരാഴ്ച മുന്‍പാണ് പ്രവാസിയായ വിഷ്ണു നാട്ടിലെത്തിയത്. സര്‍ക്കാരിനെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിടാറുള്ള വിഷ്ണുവിന് നേരെ ഭീഷണി ഉള്ളതായി ആര്‍എംപി പ്രവര്‍ത്തകര്‍ പറയുന്നു.

NO COMMENTS

LEAVE A REPLY