ശബരിമലയെ സംഘപരിവാര്‍ ശക്തികള്‍ക്ക് സര്‍ക്കാര്‍ അടിയറ വയ്ക്കുകയാണെന്ന് രമേശ് ചെന്നിത്തല

143

തിരുവനന്തപുരം : ശബരിമലയെ ആര്‍.എസ്.എസിനും ബി.ജെ.പിക്കും സംഘപരിവാര്‍ ശക്തികള്‍ക്കും സര്‍ക്കാര്‍
അടിയറ വയ്ക്കുകയാണ് ചെയ്തതെന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

ചിത്തിര ആട്ട വിശേഷത്തിന്
സന്നിധാനത്ത് പൊലീസ് ആര്‍.എസ്.എസുകാരുടെ നിയന്ത്രണത്തിലായിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരികയാണ്.ആർ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി അന്ന് പൊലീസിന്റെ മെഗാഫോണിലൂടെ സംസാരിച്ചു എന്ന് മാത്രമല്ല പൊലീസുകാരുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു എന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണപരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സംസ്ഥാനത്തെ പൊലീസ് ആര്‍.എസ്.എസിന്റെ ചൊല്‍പ്പടിക്കും ദയാദാക്ഷണ്യത്തിനും വിധേയമായി നില്‍ക്കേണ്ടി വന്ന അവസ്ഥ ലജ്ജാകരമാണ്. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയുമാണിത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കണം.
ശബരിമലയില്‍ വന്‍സുരക്ഷ ഒരുക്കിയിരുന്നെന്ന് പറയുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും മറ്റ് സംഘപരിവാര്‍ ശക്തികള്‍ക്കും അഴിഞ്ഞാട്ടത്തിനുള്ള ഒത്താശ ചെയ്തു കൊടുക്കുകയാണ് ചെയ്തത്. പരിവാപനമായ പതിനെട്ടാംപടിയില്‍ കയറി നിന്ന് അപമാനിച്ച സംഘപരിവാറുകാര്‍ ഭക്തരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് അതൊന്നും തടഞ്ഞില്ല. ശബരിമലയെ ആര്‍.എസ്.എസിനും ബി.ജെ.പിക്കും സംഘപരിവാര്‍ ശക്തികള്‍ക്കും അടിയറ വയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്

NO COMMENTS