സമരം ചെയ്യുന്നവരെ തോക്കും ലാത്തിയും ഉപയോഗിച്ചു നേരിടാന്‍ മുഖ്യമന്ത്രി ഹിറ്റ്ലറാണോയെന്നു രമേശ് ചെന്നിത്തല

142

കണ്ണൂര്‍ : ഗെയില്‍ വാതകപൈപ്പ് ലൈന്‍ വിഷയത്തില്‍ സമരം ചെയ്യുന്നവരെ തോക്കും ലാത്തിയും ഉപയോഗിച്ചു നേരിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിറ്റ്ലറാണോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണു സര്‍ക്കാര്‍ നീക്കമെങ്കില്‍ യുഡിഎഫിന് സമരം ഏറ്റെടുക്കേണ്ടിവരും.യുഡിഎഫ് ഇതുവരെ ഈ സമരം ഏറ്റെടുത്തിട്ടില്ല. യുഡിഎഫ് നിലപാട് നാട്ടില്‍ വികസനം വരണം എന്നാണ്. എന്നാല്‍ വികസനത്തിന്റെ പേരില്‍ ജനത്തിനുണ്ടാകുന്നു ബുദ്ധിമുട്ട് കണ്ടില്ലെന്നു നടിക്കരുത്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുമ്ബോള്‍ സമരങ്ങളോടു സര്‍ക്കാര്‍ കാണിക്കുന്ന അസഹിഷ്ണുത ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ സ്വാശ്രയ മാനേജ്മെന്റുകളുമായി കരാറൊപ്പിടാമെന്ന നിയമവ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണം. സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചു. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. സര്‍ക്കാരിന്റെ കേസുകളില്‍ കേസു തോറ്റുകൊടുക്കുന്ന പ്രവണതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS