റാം റഹീം പീഡനക്കേസില്‍ വിധി ഇന്ന്

212

ന്യൂഡല്‍ഹി: റാം റഹീം പീഡനക്കേസില്‍ വിധി ഇന്ന് പ്രസ്താവിക്കും. 2002ല്‍ പഞ്ച്കുളയിലെ ദെര സച്ച സൗദ മേധാവി ഗുര്‍മീത് റാം റഹീമിന്റെ അനുയായി ആയിരുന്ന രണ്ട് സന്ന്യാസിനികളെ പീഡിപ്പിച്ചെന്നതാണ് ആരോപണം. അതേസമയം വിധി പ്രസ്താവന നടത്താനിരിക്കെ ഇയാള്‍ക്ക് പിന്തുണയുമായി പഞ്ച്കുളയിലെ റാം റഹീമിന്റെ ആശ്രമത്തിലേക്ക് ആയിരക്കണക്കിന്ന അനുയായികള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് 5000ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. പഞ്ചാബിലും, ഹരിയാനയിലും അതീവ സുരക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. ബസുകളും ട്രെയിനുകളും റദ്ദാക്കി.ഇന്നലേയും ഇന്നും പ്രദേശത്തെ സ്കൂളുകള്‍ക്ക് ജില്ലാഭരണകൂടം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷയ്ക്കായി സൈന്യത്തിന്റെ സഹായവും തേടിയിട്ടുണ്ട്.

NO COMMENTS