ഇന്ത്യ- പാക്കിസ്ഥാന്‍ രാജ്യാന്തര അതിര്‍ത്തി പൂര്‍ണമായും അടക്കും : രാജ്നാഥ് സിങ്

206

ജയ്‍സാല്‍മര്‍ • ഇന്ത്യ- പാക്കിസ്ഥാന്‍ രാജ്യാന്തര അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. 2018 നകം തീരുമാനം പൂര്‍ണമായും നടപ്പാക്കും. അതിര്‍ത്തി സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡര്‍ സെക്യൂരിറ്റി ഗ്രിഡ് സ്ഥാപിക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. അതിര്‍ത്തി സംസ്ഥാനങ്ങളായ ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായും ആഭ്യന്തര മന്ത്രിമാരുമായും നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇസ്രയേല്‍ മോഡല്‍ മതില്‍ കെട്ടി അതിര്‍ത്തി അടയ്ക്കാന്‍ കഴിയുമോ എന്നതിന്റെ സാധ്യതകളാണ് ഇന്ത്യ ഇപ്പോള്‍ പരിശോധിക്കുന്നത്.
എന്നാല്‍ പഞ്ചാബ്, ജമ്മു കശ്മീര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഇതു നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. പദ്ധതി പ്രാവര്‍ത്തികമായാല്‍ വലിയ രീതിയില്‍ നുഴഞ്ഞുകയറ്റം തടയാനാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വന്നതോടെയാണ് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. 2,300 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി അടയ്ക്കാനാണ് പദ്ധതി. ഒന്നോ രണ്ടോ ചെക്പോയിന്റുകളിലേക്ക് ചരക്ക്, ഗതാഗത സംവിധാനങ്ങള്‍ പരിമിതപ്പെടുത്തി പരിശോധന ശക്തിപ്പെടുത്താനും തീരുമാനിച്ചിരുന്നു.നുഴഞ്ഞുക്കയറ്റം തടയാന്‍ അതിര്‍ത്തിയില്‍ മുള്ളുവേലി കെട്ടുന്നത് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതു എത്രയും വേഗം പൂര്‍ത്തിയാക്കി നുഴഞ്ഞുകയറ്റം പൂര്‍ണമായും തടയാനാണ് ഇന്ത്യ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. നുഴഞ്ഞുകയറുന്ന ഭീകരര്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളം ഉള്‍പ്പെടെയുള്ളവ ലക്ഷ്യം വയ്ക്കുകയാണെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ടുകളുണ്ട്.

NO COMMENTS

LEAVE A REPLY