രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായാണ് മരിച്ചത് – രാഹുലിനെതിരെ വ്യക്തിപരമായ ആക്രമണവുമായി മോദി.

162

ലക്നോ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ വ്യക്തിപരമായ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന്‍റെ പിതാവ് രാജീവ് ഗാന്ധി ഒന്നാം നന്പര്‍ അഴിമതിക്കാരനായാണ് മരിച്ചതെന്നു മോദി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ എന്നായിരിക്കും നിങ്ങളുടെ സേവകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഒന്നാം നന്പര്‍ അഴിമതിക്കാരനായാണ് അദ്ദേഹത്തിന്‍റെ ജീവിതം അവസാനിച്ചത്- രാജീവ് ഗാന്ധിക്കെതിരായ ബോഫോഴ്സ് കേസ് സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഭര്‍ത്താവും രാഹുലിന്‍റെ പിതാവുമായ രാജീവ് ഗാന്ധി 1991-ല്‍ വധിക്കപ്പെട്ടിരുന്നു.

തന്‍റെ പ്രതിച്ഛായയെ താറടിച്ചു കാണിക്കുകയും ചെറുതായി കാണിക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്ത് സ്ഥിരതയില്ലാത്തതും ദുര്‍ബലവുമായ സര്‍ക്കാരുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

NO COMMENTS