ലോക്ക്ഡൗണ്‍ ഇളവുകള്‍ കുറയ്ക്കണമെന്ന് പൊലീസ്

28

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ കുറയ്ക്കണമെന്ന ആവശ്യവുമായി പൊലീസ്. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ചില ഇളവുകള്‍ ഒഴിവാക്കണമെന്നാണ് പൊലീസ് ആവശ്യം. ഇതുസംബന്ധിച്ച പൊലീസി നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചു. ഇന്നു വൈകീട്ട് നടക്കുന്ന അവലോകനയോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.

ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ ഇളവുകള്‍ കൂടുതലെന്നാണ് പൊലീസിന്റെ പരാതി. ഇത്രയും ഇളവു കളുമായി ലോക്ക്ഡൗണ്‍ നടപ്പാക്കാനിറങ്ങിയാല്‍ റോഡില്‍ ഗതാഗതതിരക്ക് തുടരുകയും പൊലീസും യാത്ര ക്കാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്യും.

നിര്‍മാണ മേഖല പൂര്‍ണമായി തുറക്കുന്നതിനാല്‍ ഒട്ടേറെപ്പേര്‍ തൊഴിലാളികളെന്ന പേരില്‍ പുറത്തിറങ്ങും. അതിനാല്‍ നിര്‍മ്മാണ മേഖല അടയ്ക്കണം. കടകളുടെ പ്രവര്‍ ത്തനം കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണിലേത് പോലെ പരിമിതപ്പെടുത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടി ട്ടുണ്ട്.സംസ്ഥാനത്ത് നാളെ മുതല്‍ നിലവില്‍ വരുന്ന ലോക്ക്ഡൗണില്‍ അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയാ യിരിക്കും. നാളെ രാവില ആറു മുതല്‍ 16 ന് അര്‍ധ രാത്രി 12 വരെയാണ് നിയന്ത്രണങ്ങള്‍.

വര്‍ക് ഷോപ്പുകളും സര്‍വീസിങ് കേന്ദ്രങ്ങളും തുറക്കാന്‍ അനുവദിക്കരുത്. ഓട്ടോ, ടാക്സി പൂര്‍ണമായും നിരോധിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഇളവുകള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് പൊലീസിന്റെ നിലപാട്.

നിയന്ത്രണങ്ങള്‍

റേഷന്‍ കടകള്‍, പലചരക്കു കടകള്‍, പച്ചക്കറി, പഴക്കടകള്‍, പാല്‍ ഉത്പന്നങ്ങള്‍, മത്‌സ്യം, ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍, ബേക്കറികള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാം – എല്ലാ കടകളും വൈകിട്ട് 7.30ന് അടയ്ക്കണം – ബാങ്ക്, ഇന്‍ഷുറന്‍സ്, പണമിടപാട് സ്ഥാപനങ്ങള്‍ക്ക് രാവിലെ പത്തു മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കാം. രണ്ടു മണിക്ക് അടയ്ക്കണം.റോഡ്, ജലഗതാഗത സര്‍വീസുകള്‍ ,മെട്രോ സര്‍വീസ് ഉണ്ടാകില്ല – ചരക്കുനീക്കത്തിന് തടസമില്ല, എല്ലാവിധ കൂട്ടുചേരലുകളും നിരോധിച്ചു – വിദ്യാഭ്യാസ, കോച്ചിങ്, പരിശീലന, ഗവേഷണ സ്ഥാപന ങ്ങളും അടയ്ക്കണം – ആരാധനാലയങ്ങളില്‍ ജനങ്ങളെ പ്രവേശിപ്പിക്കില്ല – കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വോളണ്ടിയര്‍മാര്‍ക്ക് യാത്ര ചെയ്യാം – മാധ്യമസ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തിക്കാം

നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ 20 പേര്‍ക്ക് പങ്കെടുക്കാം. വിവരം മുന്‍കൂട്ടി പൊലീസ് സറ്റേഷനില്‍ അറിയിക്കുകയും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.
മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ക്ക് അനുമതിയുണ്ട്. ഇതും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

വാക്സിന്‍ എടുക്കാന്‍പോകുന്നവര്‍ ഇതുസംബന്ധിച്ച റജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കാണിക്കണം . ആശുപത്രികള്‍ ക്കും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. പെട്രോള്‍ പമ്ബുകള്‍, ഗ്യാസ് ഏജന്‍സികള്‍, കേബിള്‍ സര്‍വീസ്, ഡി.ടി.എച്ച്‌ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്.

അവശ്യ വസ്തുക്കളുടെ ഉത്പാദന കേന്ദ്രങ്ങള്‍ക്കും വിതരണ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. സായുധസേനാ വിഭാഗം, ട്രഷറി, സി.എന്‍.ജി, എല്‍.പി,ജി, പി.എന്‍. ജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണം എന്നിവ പ്രവര്‍ത്തിക്കുംതപാല്‍ വകുപ്പ്, പോസ്റ്റ് ഓഫീസുകള്‍ എന്‍. ഐ. സി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മിഷന്‍, എം. പി. സി. എസ്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, റെയില്‍വേ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും ഏജന്‍സികളും പ്രവര്‍ത്തിക്കും.

ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴില്‍, മൃഗശാല, ഐ. ടി മിഷന്‍, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിങ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, പോലീസ്, എക്‌സൈസ്, ഹോംഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, അഗ്‌നിശമന സേന, ദുരന്തനിവാരണം, വനം, ജയില്‍, ജില്ലാ കളക്ടറേറ്റുകള്‍, ട്രഷറികള്‍, വൈദ്യുതി, ജലവിഭവം, ശുചീകരണം തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും പ്രവര്‍ത്തിക്കും . ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ ദുരന്തനിവാരണനിയമവും പകര്‍ച്ചവ്യാധി നിയന്ത്രണനിയമവും പ്രകാരം ശിക്ഷിക്കും.

NO COMMENTS