പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ നിര്‍മാണ കമ്പനിയെ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ഒഴിവാക്കും.

130

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ നിര്‍മാണ കമ്പനിയായ ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍പ്പെടുത്തി. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ആര്‍ഡിഎസിനെ ഒഴിവാക്കും. ഇതിനുള്ള നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

പുനലൂര്‍-പൊന്‍കുന്നം റോഡ് നിര്‍മാണത്തില്‍നിന്ന് സര്‍ക്കാര്‍ ആര്‍ഡിഎസിനെ ഒഴിവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ഈ റിപ്പോര്‍ട്ടിലാണ് ആര്‍ഡിഎസിനെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തുടങ്ങിയിട്ടുണ്ടെന്നും അതിനാലാണ് കരാറില്‍ നിന്ന് കമ്ബനിയെ ഒഴിവാക്കിയതെന്നും സര്‍ക്കാര്‍ അറിയിച്ചത്.

പാലാരിവട്ടം പാലം അഴിമതിയില്‍ ആര്‍ഡിഎസ് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും കമ്ബനിയുടെ എംഡി തന്നെ ഈ കേസില്‍ ജയിലിലടക്കപ്പെട്ട അവസ്ഥയുണ്ടായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

NO COMMENTS