ബിനോയ് കോടിയേരിക്കെതിരെ ഓഷ്വാര പോലീസ് രജിസറ്റര്‍ ചെയ്ത എഫ്‌ ഐ ആർ

160

മുംബൈ: ബിനോയ് കോടിയേരിയുമായി ബിഹാര്‍ സ്വദേശിനിയുടെ ബന്ധം തുടങ്ങുന്ന ഓഷ്വാര പോലീസ് രജിസറ്റര്‍ ചെയ്ത എഫ്‌ ഐ ആറി ലെ വിവരങ്ങള്‍ പറയുന്നത് ഇപ്രകാരമാണ്:
.
2009ല്‍ ഒരു സുഹൃത്ത് മുഖേനെയാണ് ദുബായിലെ മെഹ്ഫില്‍ ഡാന്‍സ് ബാറില്‍ ജോലിക്കെത്തിയത്. ഡാന്‍സ് ബാറില്‍ വെച്ചാണ് ബിനോയ് ബാലകൃഷ്ണന്‍ കോടിയേരിയെ കാണുന്നത്. വിശ്വാസം ആര്‍ജിക്കുന്നതിനായി അയാള്‍ ഡാന്‍സ് ബാറില്‍ വെച്ച്‌ എനിക്ക് മേലെ കറന്‍സി നോട്ടുകള്‍ വര്‍ഷിക്കുമായിരുന്നു. തുടര്‍ന്ന് എന്റെ നമ്പർ സംഘടിപ്പിച്ച ബിനോയ് നിരന്തരം ഫോണ്‍ വിളിക്കാന്‍ തുടങ്ങി. മലയാളിയാണെന്നും ദുബായില്‍ നിര്‍മാണ മേഖലയിലെ ബിസിനസുകാരനാണെന്നും സ്വയം പരിചയപ്പെടുത്തി. തുടര്‍ന്ന് ഞാനുമായി കൂടുതല്‍ അടുക്കുകയും പലപ്പോഴും വിലയേറിയ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഡാന്‍സ് ബാറിലെ ജോലി ഉപേക്ഷിക്കണമെന്നും ബിനോയ് തന്നോട് ആവശ്യപ്പെട്ടു.2009 ഒക്ടോബറില്‍ ബിനോയിയുടെ ദുബായിലെ വീട്ടിലേക്ക് കൊണ്ടുപോയി കൂടെ താമസിപ്പിച്ചു. ഇവിടെവെച്ച്‌ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. 2010 ല്‍ മുംബൈയിലെത്തിച്ച്‌ അന്ധേരി വെസ്റ്റില്‍ വാടകയ്ക്ക് ഫ്ളാറ്റെടുത്ത് തന്നെ അവിടെ താമസിപ്പിച്ചു. ഇതിനിടയില്‍ വിവാഹം കഴിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് അയാള്‍ ഒഴിഞ്ഞുമാറി. ബിനോയിയുടെ വീട്ടുകാര്‍ക്ക് തന്നെ പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതും അവഗണിച്ചു.

ഇതിനിടെ 2010 ജൂലൈ 22 ന് ഞാന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. എന്നെയും കുഞ്ഞിനെയും കാണാന്‍ ബിനോയ് സ്ഥിരമായി ആശുപത്രിയില്‍ എത്താറുണ്ടായിരുന്നു. 2011 ല്‍ മില്ലത് നഗറിലെ മറ്റൊരു വീട്ടിലേക്ക് എന്നെ മാറ്റി താമസിപ്പിച്ചു. എന്നാണ് വിവാഹം കഴിക്കുക എന്ന അമ്മയുടെ ചോദ്യത്തിന് കുഞ്ഞിന്റെ ആദ്യ പിറന്നാളിന് വിവാഹം നടക്കുമെന്നാണ് മറുപടി നല്‍കിയത്.

2014 ല്‍ ഈ വീട്ടിലെ വാടക കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ജോഗേശ്വരിയില്‍ ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറ്റി. 2015 ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കാനാവില്ലെന്നും ബിനോയ് തന്നെ അറിയിച്ചു. തുടര്‍ന്ന് ഏറെക്കാലം ബിനോയിയില്‍ നിന്ന് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ 2018 ലാണ് ദുബായില്‍ 13 കോടിയോളം രൂപയുടെ പണത്തട്ടിപ്പ് കേസില്‍ ബിനോയ് അകപ്പെട്ടതായി അറിയുന്നത്. ഇതോടെയാണ് ഇയാളെപ്പറ്റി വീണ്ടും കേള്‍ക്കുന്നത്.

തുടര്‍ന്ന് ഫെയ്സ്ബുക്കില്‍ ബിനോയിയെ പറ്റി തിരഞ്ഞപ്പോള്‍ മൂന്ന് പ്രൊഫൈലുകള്‍ കണ്ടു. ഇതില്‍ രണ്ടെണ്ണം ആക്ടീവായിരുന്നില്ല. എന്നാല്‍ മൂന്നാമത്തേത് ബിനോയ് കോടിയേരിയേപ്പറ്റി കൂടുതല്‍ വിവരങ്ങളുള്ള ഫെയ്സ്ബുക്ക് പ്രൊഫൈലാണ്. 2019 ലാണ് ഈ അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരുന്നതെന്ന് യുവതി പറയുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിനോയിയെ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിക്കുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബിനോയിയുടെ കുടുംബാംഗങ്ങള്‍ കടുത്ത ഭവിഷ്യത്തുകളുണ്ടാകുമെന്ന് തന്നെ ഭീഷണിപ്പെടുത്തി – എഫ്.ഐ.ആര്‍ പറയുന്നു.

NO COMMENTS