വനിതാ മതില്‍ കേരളത്തിന് വിനാശമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

123

തിരുവനന്തപുരം: . കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ മതില്‍ തീര്‍ക്കാന്‍ 50 ലക്ഷം പേരൊന്നും വേണ്ടെന്നും, 15 ലക്ഷം പേരുണ്ടെങ്കില്‍ അത് സാധ്യമാകും. ഇത്രയും ആളുകളെ ഉണ്ടാക്കാന്‍ മാര്‍ക്ക്‌സിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും വിചാരിച്ചാല്‍ കഴിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്ന് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ മിഷിനറിയുടെ നഗ്നമായ ദുരുപയോഗമാണ് വനിതാ മതിലിലൂടെ നമ്മള്‍ കണ്ട് കൊണ്ടിരിക്കുന്നത്. ഭീഷണി, നിര്‍ബന്ധിത പിരിവ്, എന്നിവയിലൂടെ കെട്ടിപടുക്കുന്നത് വനിതാ മതിലല്ലെന്നും വര്‍ഗീയ മതില്‍ തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു. ഏതാനും ബിന്ദു സംഘടനകളെ മാത്രം പങ്കെടുപ്പിച്ച്‌ നടത്തുന്ന വനിതാ മതില്‍ കേരളത്തിന് വിനാശം മാത്രമാണ് ഉണ്ടാക്കുകയെന്നും ചെന്നിത്തല പറഞ്ഞു. ഇതിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. കൂടാതെ സര്‍ക്കാര്‍ ചെയ്യേണ്ടത് ജനങ്ങളെ ഭിന്നിപ്പിക്കുകയല്ല ഒന്നിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിമോചനത്തിനു വേണ്ടിയല്ല വിഭാഗീയതയ്ക്കു വേണ്ടിയുള്ള മതിലാണിതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS