കാസ‌ര്‍കോട് ഇരട്ടക്കൊലപാതകക്കേസില്‍ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു.

134

കാസ‌ര്‍കോട്‌: ഇരട്ടക്കൊലപാതകക്കേസില്‍ എച്ചിലടുക്കം സ്വദേശി മുരളിയാണ് കസ്റ്റഡിയിലായത്.പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് മുരളിയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കേസിലെ ഏഴാം പ്രതിയായ ഗിജിന്‍റെ അച്ഛന്‍ ശാസ്ത ഗംഗാധരന്‍റെ ഡ്രൈവറായ മുരളി കൊല നടത്തിയ ശേഷം പ്രതികളെ വാഹനത്തില്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം.

മുരളിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്താനാണ് സാധ്യത. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. നേരത്തെ കേസില്‍ ഏഴ് പേ‌ര്‍ അറസ്റ്റിലായിരുന്നു. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. കേസന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യം നിലനില്‍ക്കെയാണ് ഒരാള്‍ കൂടി കസ്റ്റഡിയിലാകുന്നത്.

NO COMMENTS