ഓഖി ചുഴലിക്കാറ്റ് : 72 പേരെ കൂടി രക്ഷപ്പെടുത്തി ; 14 മലയാളികളും

233

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ 72 പേരെ കൂടി രക്ഷപ്പെടുത്തി. കോസ്റ്റ് ഗാര്‍ഡാണ് ഇത് സംബന്ധിച്ച്‌ അറിയിപ്പ് നല്‍കിയത്.
ഇതില്‍ പതിനാല് പേര്‍ മലയാളികളാണ്. ശേഷിക്കുന്നര്‍ തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ആറ് ബോട്ടുകളില്‍ നിന്നുമാണ് ഇത്രയും പേരെ രക്ഷിച്ചത്. ഒരു ബോട്ട് കൊല്ലത്ത് നിന്നുള്ളതും മറ്റുള്ളവ തമിഴ്നാട്ടില്‍ നിന്നുള്ളതുമാണ്. രക്ഷപ്പെടുത്തിയവരെ ബിത്ര ദ്വീപില്‍ എത്തിച്ചു. നാവികസേനയുടെ കപ്പലില്‍ തൊഴിലാളികളെ നാട്ടിലെത്തിക്കും. ലക്ഷ ദ്വീപിലെ ബിത്രയ്ക്ക് സമീപമാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. 1540 പേരെയാണ് കേന്ദ്ര സേനകള്‍ ഇതുവരെ രക്ഷിച്ചതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി യോഗം അറിയിച്ചു.

NO COMMENTS