തൃശൂര്‍: സംസ്ഥാന സീനിയര്‍ നീന്തലില്‍ 21 ഇനങ്ങള്‍ പൂര്‍ത്തിയായതോടെ തിരുവനന്തപുരം 213 പോയന്റുമായി മുന്നിൽ . 153 പോയന്റുമായി എറണാകുളമാണ് രണ്ടാംസ്ഥാനത്ത്.ആദ്യ ദിവസം തന്നെ 14 വര്‍ഷത്തെ രണ്ട് റെക്കോഡ് തകര്‍ന്നു.
എറണാകുളത്തിൻറെ ജൂനിയര്‍ ദേശീയ താരം സനാ മാത്യുവാണ് വനിതകളുടെ സീനിയര്‍ മത്സരത്തില്‍ 200 മീ., 50 മീ. ബാക്ക് സ്ട്രോക്കില്‍ പുത്തന്‍ റെക്കോഡിലേക്ക് നീന്തിക്കയറിയത്. 200 മീറ്ററില്‍ 2:35.81 മിനിറ്റിലും 50 മീറ്ററില്‍ 0:32.27 സെക്കന്‍ഡിലും സനാ ഫിനിഷ് ചെയ്തപ്പോള്‍ 2005ല്‍ കോട്ടയത്തിെന്റ സോണി സിറിയക്കിെന്റ െറക്കോഡുകളാണ്(2:36.66, 0:33.09 ) സനാ പിറകിലേക്ക് നീന്തി പഴങ്കഥയാക്കിയത്.
ആദ്യ ദിനത്തില്‍ സനാ റെക്കോഡ് ഡബ്ളിന്‍ ഉടമയായപ്പോള്‍ എറണാകുളത്തിെന്റ തന്നെ അഭിജിത്ത് ഗഗാറിന് റെക്കോഡോടെ ഡബ്ളും നേടി. വനിതകളുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്ലേയില് എറണാകുളത്തിെന്റ ശ്രേയ മേരി കമലാണ് മറ്റൊരു റെക്കോഡ് ഉടമ.
പുരുഷന്മാരുടെ 100 മീ. ബട്ടര്ഫ്ലൈയിലാണ് അഭിജിത്ത് റെക്കോഡ് സമയം കുറിച്ചത്(0:57.87). 2014ല്‍ സ്വന്തം ജില്ലയിലെ എ.എസ്. ആനന്ദിൻറെ റെക്കോഡാണ് അഭിജിത്ത് തിരുത്തിയത്. 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടിയ ഡബ്ള്‍ പട്ടിക പൂര്‍ത്തിയാക്കിയ ഈ യുവാവ് മേളയിലെ ഏറ്റവും വേഗമേറിയ നീന്തല്‍ താരമായി.