തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്‌ഡൗണ്‍ ഉടനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പൂർണ്ണ ലോക്ക് ഡൗണിനെ കുറിച്ച് വിദഗ്ധര്‍ക്കിടയില്‍ പോലും രണ്ട് അഭിപ്രായമുണ്ട്. വീണ്ടും സമ്പൂർണ്ണ ലോക്ക് ഡൗണ്‍ എന്ന നിര്‍ദേശത്തെ സര്‍വകക്ഷിയോഗം അനുകൂലിച്ചിട്ടില്ല. അതേസമയം നിലവിലെ നിയന്ത്രണം ശക്തിപ്പെടുത്തണം എന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ആവശ്യമെങ്കില്‍ സാഹചര്യം അനുസരിച്ച് പിന്നീട് പരിഗണിക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് വീണ്ടും സംസ്ഥാനം പോകരുത് എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സമാന നിര്‍ദേശമാണ് സി.പി.എമ്മും മുന്നോട്ട് വച്ചത്. വീണ്ടും സമ്പൂർണ്ണ ലോക്ക്‌ഡൗണ്‍ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് ഗുണകരമല്ല എന്നായിരുന്നു സി.പി.എമ്മിന്റെ വിലയിരുത്തല്‍. കേരളം മുഴുവന്‍ അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്നും സി.പി.എം വ്യക്തമാക്കിയിരുന്നു.
നിലവിലെ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഇപ്പോള്‍ നടപ്പാക്കേണ്ട എന്നാണ് പൊതു അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.