വിദ്യാര്‍ത്ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ മദര്‍ കോളജ് പ്രിന്‍സിപ്പലിനെതിരെ കേസ്

215

തൃശൂര്‍: വിദ്യാര്‍ത്ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ തൃശൂര്‍ പെരുവല്ലൂര്‍ മദര്‍ കോളജ് പ്രിന്‍സിപ്പലിനെതിരെ പൊലീസ് കേസെടുത്തു. മദര്‍ കോളെജിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജുള്ള അധ്യാപകന്‍ അപമര്യാദയായി പെരുമാറുന്നുവെന്നതാണു വിദ്യാര്‍ത്ഥികള്‍ പ്രധാനമായും ഉന്നയിക്കുന്ന ആരോപണം. കഴിഞ്ഞ ദിവസവും മുറിയിലേക്കു വിളിച്ചുവരുത്തി ആക്ഷേപിച്ചെന്നു വിദ്യാര്‍ത്ഥിനികള്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടികള്‍ കഴിയുന്ന മുറിയില്‍നിന്ന് രാത്രി അപശബ്ദങ്ങള്‍ കേള്‍ക്കുന്നു, ശുചിമുറികളില്‍ ലൈറ്റ് കാണുന്നു തുടങ്ങിയ ആരോപണങ്ങളും തികച്ചും സ്വകാര്യമായ ചോദ്യങ്ങളുമാണ് പ്രിന്‍സിപ്പലായ മുഹമ്മദ് സലീം ചോദിക്കുന്നതെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. ആരോപണമുയര്‍ന്നതോടെയാണ് പ്രിന്‍സിപ്പല്‍ മുഹമ്മദ് സലീമിനെതിരെ സ്ത്രീത്വത്തെ അപമാനിക്കുക, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
എന്നാല്‍, വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ കോളജ് നിഷേധിച്ചു. പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളുമായി സംസാരിക്കുമ്ബോള്‍ നാലു സീനിയര്‍ അധ്യാപികമാര്‍ ഒപ്പമുണ്ടായിരുന്നുവെന്ന് വൈസ് പ്രിന്‍സിപ്പല്‍ സി.ജി.മിനി പറഞ്ഞു. വിദ്യാര്‍ഥിനികളോട് അദ്ദേഹം മോശമായുള്ള ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. ഒറ്റയ്ക്കൊരു വിദ്യാര്‍ഥിയെയും വിളിച്ചു സംസാരിച്ചിട്ടില്ലെന്നും വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു. അതിനിടെ, കോളെജില്‍ പീഡനം നടക്കുന്നുവെന്ന് ആരോപിച്ച്‌ വിദ്യാര്‍ഥികള്‍ അനിശ്ചിതകാലം സമരം തുടങ്ങി. ഒരു തവണ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ അയ്യായിരം രൂപയാണ് പിഴയായി ഈടാക്കുന്നത്. ഗ്രീന്റൂമിലടക്കം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പരാതിയില്‍ കുട്ടികള്‍ പറഞ്ഞു. നാനൂറ് വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന കോളജില്‍ നൂറിലേറെ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നതും മൊബൈല്‍ ഫോണ്‍ നിരോധിച്ചിരിക്കുന്നത് സര്‍വകലാശാല നിയമപ്രകാരമാണ്. പുറമെനിന്നുള്ള വിദ്യാര്‍ഥികളാണ് സമരത്തിന് പിന്നിലെന്നും കോളജ് അധികൃതര്‍ വിശദീകരിക്കുന്നു.

NO COMMENTS

LEAVE A REPLY