അമ്മയുടെ ക്രൂര മർദ്ദനം; ഒൻപതു വയസുകാരനു ഗുരുതര പരുക്ക്

207

കൊച്ചി ∙ അമ്മയുടെ മർദ്ദനത്തിൽ ദേഹമാസകലം ഗുരുതര പരുക്കുകളേറ്റ ഒൻപതു വയസുകാരനെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു‍. അടിമാലി സ്വദേശിയായ കുട്ടിയെ അമ്മ വീട്ടില്‍ പൂട്ടിയിട്ട് നിരന്തരം മര്‍ദിക്കുകയായിരുന്നുവെന്നു ബന്ധുക്കൾ ആരോപിച്ചു. എന്നാല്‍ കുട്ടിക്ക് കുരങ്ങന്‍റെ ആക്രമണത്തില്‍ പരുക്കേല്‍ക്കുകയായിരുന്നു എന്നാണ് അമ്മയുടെ വിശദീകരണം.

കുട്ടിയെ ഇരുമ്പുവടി കൊണ്ട് അടിച്ചും തേങ്ങ കൊണ്ട് എറിഞ്ഞും അമ്മ പരുക്കേല്‍പിച്ചെന്നാണ് ബന്ധുക്കളുെട ആരോപണം. കഴിഞ്ഞ പത്ത് ദിവസമായി കുട്ടിക്ക് ഭക്ഷണം നൽകിയിട്ടില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കഞ്ചാവ് കേസില്‍പ്പെട്ട് കുട്ടിയുെട അച്ഛന്‍ ജയിലിലാണ്. ഇയാൾക്കു മാറി ധരിക്കുന്നതിനു വസ്ത്രമെടുക്കാനായി വീട്ടിലെത്തിയ സഹോദരിയാണ് കുട്ടിയെ ദയനീയാവസ്ഥയില്‍ കണ്ടെത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും ചേർന്നാണ് കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

അടിമാലിയിൽനിന്നു കോട്ടയം മെഡിക്കൽ കോളജിലേക്കു വിദഗ്ധ ചികിൽസയ്ക്കായി കുട്ടിയെ കൊണ്ടുപോകും വഴി അമ്മ പൊലീസിന്റെയും ബന്ധുക്കളുടെയും കണ്ണുവെട്ടിച്ച് കുട്ടിയെയും കൊണ്ട് ഓട്ടോയിൽ കൊച്ചിക്ക് തിരിച്ചു. എന്നാൽ കൊച്ചിയിലെത്തിയപ്പോൾ കയ്യിൽ പണമില്ലാത്തതിനിനാൽ ഇവർ തന്നെ ബന്ധുക്കളെ വിവരമറിയിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയെ കൊച്ചി ശാന്തിഭവനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY