കൊടുങ്ങല്ലൂരില്‍ സദാചാര ഗുണ്ടകള്‍ യുവാവിനെ കെട്ടിയിട്ട് തല്ലിച്ചതച്ചു

217

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ച്‌ യുവാവിനെ സദാചാര ഗുണ്ടകള്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു. നഗ്നനാക്കി ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടായിരുന്നു മണിക്കൂറുകള്‍ നീണ്ട സദാചാര വിചാരണ. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. അഴീക്കോട് മേനോന്‍ ബസാറില്‍ ശനിയാഴ്ച രാത്രിയാണ് വടക്കെ ഇന്ത്യന്‍ മോഡല്‍ ശിക്ഷാരീതി നടപ്പിലാക്കിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച്‌ മേനോന്‍ ബസാര്‍ പള്ളിപ്പറമ്ബില്‍ സലാമി (47) നെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വിവസ്ത്രനാക്കി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. മണിക്കൂറുകളോളം നീണ്ട വിചാരണ ക്കൊടുവില്‍ പൊലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. സാരമായി പരുക്കേറ്റ സലാം കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ സലാമിന്റെ മൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടു. ഇയാളുടെ ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ഇയാളെ ആക്രമിച്ച സംഘം മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. സലാമിന്റെ പരാതിയിന്‍മേല്‍ കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു.

NO COMMENTS

LEAVE A REPLY