മൊഹാലി ടെസ്റ്റ് : ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച

250

മൊഹാലി • മൊഹാലി ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ് എടുത്തിട്ടുണ്ട്. ജോയ് റൂട്ടും ഗാരെത് ബാറ്റിയുമാണ് ക്രീസിലുള്ളത്. അലിസ്റ്റര്‍ കുക്ക് (12), മോയിന്‍ അലി (5), ബെയര്‍സ്റ്റോ (15), ബെന്‍ സ്റ്റോക്സ് (5) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നു വിക്കറ്റും യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 134 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. വാലറ്റക്കാരുടെ മികവിലാണ് ഇന്ത്യ 417 റണ്‍സെടുത്തത്. ഏഴാം വിക്കറ്റില്‍ അശ്വിന്‍ – ജഡേജ സഖ്യം 97 റണ്‍സിന്റെയും എട്ടാം വിക്കറ്റില്‍ ജഡേജ – ജയന്ത് യാദവ് സഖ്യം 79 റണ്‍സിന്‍റെയും കൂട്ടുകെട്ടുണ്ടാക്കി. അശ്വിന്‍ 72 ഉം ജഡേജ 90 ഉം ജയന്ത് യാദവ് 55 ഉം റണ്‍സെടുത്ത് പുറത്തായി. ജയന്ത് യാദവിന്റെ ആദ്യ രാജ്യാന്തര അര്‍ധസെഞ്ചുറിയാണിത്. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് അഞ്ചും ആദില്‍ റഷീദ് നാലും വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 283 റണ്‍സാണെടുത്തത്.

NO COMMENTS

LEAVE A REPLY